ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. മാസങ്ങള്‍ നീണ്ട പ്രചാരണം അവസാനിക്കുമ്പോള്‍ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം പ്രകടമാണ്. തുടക്കത്തില്‍ ജാതിവികാരവും പ്രാദേശിക വാദവും ഉയര്‍ത്തി കോണ്‍ഗ്രസ് മുന്നേറ്റം നേടിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പര്യടനത്തോടെ തെരഞ്ഞെടുപ്പ് വിഷയം വികസനത്തിലേക്കും സംസ്ഥാനത്തെ അഴിമതി ഭരണത്തിലേക്കും വഴിമാറി. മെയ് ഒന്ന്, മൂന്ന്, അഞ്ച്, ആറ്, എട്ട്, ഒന്‍പത് ദിവസങ്ങളിലായി 21 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
മെയ് ഒന്നിന് ആരംഭിച്ച അവസാനഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകരായ പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ്, രവിശങ്കര്‍ പ്രസാദ്, രാംവിലാസ് പാസ്വാന്, നിര്‍മല സീതാരാമന്, സ്മൃതി ഇറാനി, അനന്തകുമാര്‍ ഹെഡ്ഗെ, സദാനന്ദഗൗഡ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ തുടങ്ങിയവര്‍ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നു.
പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ഉയര്‍ത്തിയ പല ചോദ്യങ്ങള്‍ക്കും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറുപടിയാനാകാതെ കുഴഞ്ഞു. പ്രചാരണത്തില്‍ ദിശതെറ്റിയതോടെ വൈകാരിക പ്രകടനങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
കര്‍ഷകക്ഷേമം, വനിതാക്ഷേമം-സുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന നല്കി കര്‍ണാടകയുടെ സമഗ്ര വികസനം വാഗ്ദാനം ചെയ്തായിരുന്നു ബിജെപി പ്രകടന പത്രിക. മെയ് 12ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 15ന് വോട്ടെണ്ണല്‍. സംസ്ഥാനത്ത് 224 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ജയനഗര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനാല്‍ ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
2013 നിയമസഭ തെരഞ്ഞെടുപ്പില്‍ 71.45ശതമാനവും 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 67.20 ശതമാനവുമായിരുന്നു പോളിങ്. ഇക്കുറി പോളിങ് ശതമാനം വര്‍ധിപ്പിക്കാനായി വ്യത്യസ്ഥ പരിപാടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: