കൊച്ചി: രാജ്യത്തെ ഏറ്റവും ശേഷിയുള്ള എണ്ണശുദ്ധീകരണശാലയാകാന് കൊച്ചി റിഫൈനറി ഒരുങ്ങുന്നു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് പ്രോജക്ട് (ഐആര്‍ഇപി)യാഥാര്ത്ഥ്യമാകുന്നതോടെയാണ് റിഫൈനറിക്ക് ഈ നേട്ടം സ്വന്തമാകുക. ഐആര്‍ഇപിയുടെ ഭാഗമായി എയര്പ്രോഡക്ട്സ് നിര്‍മ്മിച്ച കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്സ് ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. നാളെ വൈകിട്ട് 6.30ന് വില്ലിംഗ്ടണ്‍ ഐലന്റിലുള്ള താജ്മലബാര്‍ റിസോര്‍ട്ടില്‍ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പി. തിലോത്തമന് അദ്ധ്യക്ഷനാകും.
2560 കോടി രൂപയാണ് പദ്ധതിയുടെ നിക്ഷേപം. ബിപിസിഎല്ലില്‍ നിന്ന് ലീസിനെടുത്ത 15.5 ഏക്കര്‍ സ്ഥലത്താണ് കോംപ്ലക്സ്. ബിപിസിഎല്ലിന്റെ റിഫൈനിംഗ് ശേഷി പ്രതിദിനം 1,90,000 ബാരലില്‍ നിന്ന് 3,10,000 ബാരലായി ഉയര്‍ത്താന്‍ എയര്പ്രോഡക്ടസ് ഉത്പാദിപ്പിക്കുന്ന വ്യവസായിക വാതകങ്ങള്‍ സഹായിക്കും. ഇവിടെ നിര്‍മ്മിക്കുന്ന ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍, സ്റ്റീം എന്നിവ ബിപിസിഎല്ലിന് ബിഎസ് 4, ബിഎസ് 5 നിലവാരത്തിലുള്ള വാഹന ഇന്ധനങ്ങള്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമാണ്.
ഐആര്‍ഇപി പൂര്‍ത്തിയാകുന്നതോടെ കൊച്ചി റിഫൈനറിയായിരിക്കും രാജ്യത്തെ ഏറ്റവും ശേഷിയുള്ളതും അത്യാധുനികവുമായ എണ്ണശുദ്ധീകരണശാല. പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ കേരളത്തിന് സ്വയം പര്യാപ്തത കൈവരിക്കാന്‍ ഇതോടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: