കാട്ടിക്കുളം(കല്‍പ്പറ്റ): ചികിത്സ ലഭിക്കാതെ വനവാസി അമ്മമാര്‍ മരിക്കുന്നത് വയനാട്ടില്‍ തുടര്‍ക്കഥയാകുന്നു. പ്രസവത്തിനിടെ മതിയായ ചികിത്സ ലഭിക്കാതെ രണ്ട് മാസത്തിനിടെ രണ്ട് വനവാസി യുവതികളാണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുനെല്ലി തുണ്ട് കാപ്പ്കോളനിയിലെ മഞ്ജു(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കിടെ മരിച്ചത്. കഴിഞ്ഞ മാസം 23 നാണ് ആത്താറ്റ് കുന്ന്തുണ്ട് കാപ്പ്കോളനിയിലെ സത്യന്റെ ഭാര്യ മഞ്ജു കോളനിയില്‍ രാത്രി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
തുടര്‍ന്ന് 24ന് രാവിലെ അമ്മയേയും കുഞ്ഞുങ്ങളേയും പ്രമോട്ടര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് ദിവസം ചികിത്സക്ക് ശേഷമാണ് വീട്ടിലെത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് അബോധവസ്ഥയിലായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ഞായറാഴ്ച്ച ഉച്ചയോടെയാണ് യുവതി മരിച്ചത്. ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും മതിയായ ചികിത്സ ലഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന ആരോപണമുണ്ട്. ഒരു മാസം മുന്‍പ് തോല്പെട്ടി വെള്ളറ കോളനിയിലെ സമാന സംഭവമുണ്ടായിരുന്നു.
പ്രത്യേക കേന്ദ്രപദ്ധതി പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കോടികളാണ് മാനന്തവാടി താലൂക്കിനു മാത്രം ലഭിച്ചത്. കോളനികള്‍ സന്ദര്‍ശിക്കാന്‍ മാത്രം മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ ഒരു മൊബൈല്‍ ആമ്പുലന്‍സും രണ്ട് ഡോക്ടറും രണ്ട് നഴ്സുമാരും കേന്ദ്ര ഫണ്ടിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെ ഫണ്ട് ചെലവഴിക്കാന്‍ മാത്രമാണ്. കൂടാതെ ഓരോ ഭാഗങ്ങളിലും ഹെല്‍ത്ത് ആശ വര്‍ക്കര്‍മാര്‍, െ്രെടബല്‍ പ്രമോട്ടര്‍മാര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നുണ്ട്. പോഷകാഹാര വിതരണത്തിന് കോടികള്‍ വേറെയും ചെലവഴിക്കുന്നു.
ജില്ലാശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഈ വിഭാഗക്കാര്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണങ്ങള് തുടരെ സംഭവിക്കുന്നതെന്നാണ് പരാതി. പട്ടികവര്‍ഗ്ഗ ഉദ്യോഗസ്ഥരും മറ്റധികൃതരും കോടികളുടെ ആദിവാസി ഫണ്ടില്‍ കൈയിട്ട് വാരുന്നത് തടയാന്‍ മാര്‍ഗ്ഗവുമില്ല. വെള്ളറ കോളനിയിലെ സുചിത്ര മരരിച്ചിട്ട് അന്വേഷിക്കാന്‍ പോലും ട്രൈബല്‍ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ലന്നാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: