ന്യൂദല്‍ഹി: വൈഷ്ണവ ദേവീ ക്ഷേത്രത്തിലേക്ക് റീസി ജില്ലയില്‍നിന്നുള്ള താരാകോട്ട് മാര്‍ഗ് പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 19ന് ഔദ്യോഗികമായി തുറക്കും. വൈഷ്ണവ് ദേവ് ക്ഷേത്ര ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ഗവര്‍ണര്‍ എന്‍.എന്‍. വോറയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള അറിയിപ്പു ലഭിച്ചു.
ഈ ബദല്‍പാത ഏഴുകിലോ മീറ്റര്‍ ദൂരമുണ്ട്. വന്ഗംഗയ്ക്കും അധ്കുവാരിക്കും ഇടയിലാണ് പാത. നിലവിലുള്ള ആറു കിലോമീറ്റര്‍ പാതയിലെ തിരക്കു വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 2011 ഫെബ്രുവരിയിലാണ് ഈ പാത പണിയാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
മെയ് 13 ന് കാലത്തുമുതല്‍ പാത തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ബോര്‍ഡ് സിഇഒ ഉമാങ് നാരുലു അറിയിച്ചു. ഏറ്റവും ദൃശ്യങ്ങളുള്ള വഴിയാണിത്. ഏഴു കിലോ മീറ്ററിനിടെ രണ്ട് ഭക്ഷണശാലകളുണ്ട്. നാലിടത്ത് കാഴ്ച കാണാനുള്ള പ്രത്യേക സംവിധാനമുണ്ട്. ഏഴു ശൗചാലയ ബ്ലോക്കുകള്‍, മുതിര്‍ന്ന തീര്‍ഥാടകര്‍ക്കും വയ്യായ്കളുള്ളവര്ക്കും പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്, ഉമാങ് പറഞ്ഞു.
വഴിയില്‍ 46000 അലങ്കാരച്ചെടികളും ഔഷധ സസ്യങ്ങളും മറ്റ് സസ്യ-വൃക്ഷങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മൂന്ന് ഫൗണ്ടനുകളും കൃത്രിമ ചെറു തടാകങ്ങളും സജ്ജമാക്കിയിരിക്കുന്നു. വഴിയില്‍ സമ്പൂര്‍ണ സംവിധാനത്തില്‍ ചികിത്സയും ഒരുക്കിയിരിക്കുന്നു. വഴിവിളക്കുകള്‍ 500 എണ്ണമുണ്ട്. ഒരിക്കലും വൈദ്യുതി തടസപ്പെടില്ല. 16 കുടിവെള്ള എടിഎം സംവിധാനവും 400-500 മീറ്റര്‍ ഇടവിട്ട് സ്ഥാപിച്ചിരിക്കുന്നു. മുഴുവന്‍ പാതയ്ക്കു മുകളിലും നീല മേലാപ്പും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: