കോട്ടയം: വാഗമണ്‍ സിമി ക്യാമ്പിന്റെ ആസൂത്രകരില്‍ ഒരാളും സിമി സ്ഥാപക നേതാവുമായ അബ്ദുള്‍ സുബ്ഹാന് ഖുറേഷിയെ തങ്ങള്‍പാറയില്‍ എത്തിച്ച് തെളിവെടുക്കും. ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ അതീവ രഹസ്യമായിട്ടായിരിക്കും തെളിവെടുപ്പ് നടത്തുക. തിരിച്ചറിയല്‍ പരേഡിന് ശേഷം ഇയാളെ വാഗമണില്‍ എത്തിക്കും.
2007 ഡിസംബറില്‍ നടന്ന ക്യാമ്പില്‍ ആയുധ പരിശീലനവും സ്ഫോടക വസ്തു നിര്‍മ്മാണ പരിശീലനവും നടന്നു. ഇതിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടന പരമ്പരകള്‍ ഉണ്ടായി. ഈ കേസിലെ പ്രതികളില്‍ ചിലര്‍ ഗുജറാത്ത് പോലീസിന്റെ വലയിലായപ്പോഴാണ് വാഗമണില്‍ ഇത്തരമൊരു ക്യാമ്പ് നടന്നതായി കേരള പോലീസ് അറിഞ്ഞത്.
ക്യാമ്പിന് നേതൃത്വം നല്കിയ ഈരാറ്റുപേട്ട സ്വദേശികിവള ഷിബിലും ഷാദുലിയും ഭോപ്പാലില്‍ ജയിലിലാണ്. അഹമ്മദാബാദ് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് ഖുറേഷി. ഇന്ത്യന്‍ മുജാഹിദ്ദീന്റെ മുഖ്യസംഘാടകനായിരുന്ന ഇയാള്‍ പണ സമ്പാദനത്തിനായി ഗള്‍ഫ് നാടുകളില്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ തിരിച്ചെത്തിയപ്പോഴാണ് എന്‍ഐഎ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: