ന്യൂദല്‍ഹി: ഗര്‍ഭിണിയെ ആക്രമിച്ച് സിപിഎമ്മുകാര്‍ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന് കോഴിക്കോട് റൂറല്‍ എസ്പിയെ ഹിയറിങ്ങിനായി ദല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം . കോഴിക്കോട് വേളാങ്കോട് താമസിക്കുകയായിരുന്ന സിബിയെയും ഗര്‍ഭിണിയായിരുന്ന ഭാര്യ ജ്യോല്സ്നയെയും കഴിഞ്ഞ ജനുവരിയിലാണ് ബ്രാഞ്ച് സെക്രട്ടറി തമ്പിയുടെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ ആക്രമിച്ചത്.
പോലീസില്‍ പരാതിപ്പെട്ടതിന് നിരന്തര ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇവര്‍ താമരശ്ശേരിയില്‍ വാടക വീട്ടിലേക്ക് താമസം മാറിയെങ്കിലും അവിടെയും അക്രമമുണ്ടായി. വീടിന് കല്ലെറിയുകയും വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ നാലാമത്തെ വാടകവീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് എസ്പിയെ നേരിട്ടു വിളിച്ചുവരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: