മുണ്ടക്കയം: പഴനി തീര്‍ത്ഥാടനത്തിനുപോയ വാഹനം അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. മുണ്ടക്കയം കോരുത്തോട് പാറയില്‍ പി.ആര് ശശിധരന് (64), ഭാര്യ വിജയമ്മ(60),ഇവരുടെ മകന് ജിനുവിന്റെ മകന് അഭിജിത്(13), ശശിധരന്റെ സഹോദരി തുണ്ടത്തില്‍ ലേഖ(50), ഭര്‍ത്താവ് സുരേഷ്(54), മകന് മനു(27), ശശിധരന്റെ മാതൃസഹോദരിയുടെ മകളും നിരപ്പേല്‍ ബാബുവിന്റെ ഭാര്യയുമായ സജിനി ബാബു(52) എന്നിവരാണ് മരിച്ചത്. ജിനുവിന്റെ മകന് ആദിത്യനെ ഗുരുതരമായ പരിക്കുകളോടെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായാണ്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തമിഴ്നാട് ആയാംകുടിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാന്‍ എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച മൂന്നുമണിയോടെയാണ് എട്ടംഗ സംഘം കോരുത്തോട്ടില്‍ നിന്ന ഓമ്നി വാനില്‍ യാത്ര തിരിച്ചത്. സംഭവസ്ഥലത്ത് നാലുപേരും രണ്ടുപേര്‍ ആശുപത്രിയിലും ഒരാള്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയുമാണ് മരിച്ചത്. അഭിജിത്ത് കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഭിജിത്തിന്റെ അമ്മ മായ. മൃതദേഹങ്ങള്‍ ഇന്ന് രാവിലെ എട്ടുമുതല്‍ കോരുത്തോട് സി. കേശവന് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതു ദര്ശനത്തിനുവെയ്ക്കും. തുടര്‍ന്നു 11 മണിയോടെ വീട്ടുവളപ്പുകളില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: