ബെംഗളൂരു: കർണാടകയിൽ കൊല ചെയ്യപ്പെട്ട പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് റിപ്പോർട്ട്. ബിജെപി സ്ഥാനാർത്ഥിക്കായി ഇയാൾ റാലികളിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
ഗൗരിയുടെ മരണശേഷം സഹോദരൻ ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോൾ മല്ലേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. അശ്വത് നാരായണു വേണ്ടിയാണ് ഇന്ദ്രജിത്ത് പ്രചാരണം നടത്തുന്നത്. 2017 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു സ്വന്തം വസതിയില്‍ വെച്ച് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്. ഗൗരിയുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മാവോയിസ്റ്റുകളാണെന്ന് ഇന്ദ്രജിത്ത് ആരോപിച്ചിരുന്നു.
കൊലപാതകത്തിന് പിന്നില്‍ ഇടതുപക്ഷമോ വലതുപക്ഷമോ എന്നതല്ല മറിച്ച് അത് തെളിയിക്കേണ്ട കടമ സിദ്ധരാമയ്യ സര്‍ക്കാരിനായിരുന്നു. അത് സാധിക്കാത്തത് ആ സര്‍ക്കാരിന്റെ പരാജയമാണെന്നും ഇന്ദ്രജിത്ത് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: