കൊച്ചി: കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ നാല് തവണ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാംമുറ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടക്കുന്നു. വരാപ്പുഴ കേസ് സിബിഐ അന്വേഷിക്കണം, പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പോലീസിനെ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിക്കുകയാണ്. പോലീസ് അസോസിയേഷന് യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരാണെന്നും ചെന്നിത്തല പറഞ്ഞു.
കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ല. എം.വി ജയരാജന് എല്ലാ കേസുകളിലും ഇടപെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: