ന്യൂദല്‍ഹി: കോടഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കുമേല്‍ വധശ്രമക്കുറ്റം കൂടി ചുമത്തണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീക്ഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കൂര്യന്. സംഭവത്തില്‍ ജ്യോത്സനക്കും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നും കമ്മീഷന് പറഞ്ഞു.
താമരശേരിയിലെ വാടകവീട്ടിലേക്ക് മാറിയിട്ടും ജ്യോത്സനക്കും കുടുംബത്തിനും നേരെ അക്രമം തുടരുന്നതിനെ ഗൗരവമായി കാണണമെന്നും സ്ഥിതി തുടര്‍ന്നാല്‍ ഡിജിപി നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടി വരുമെന്നും കമ്മീഷന് ഓര്‍മിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മീഷന് കോഴിക്കോട് റൂറല്‍ എസ്പിയെ ഹിയറിങ്ങിനായി ദല്‍ഹിക്ക് വിളിപ്പിച്ചിരുന്നു.
കോഴിക്കോട് വേളാങ്കോട് താമസിക്കുകയായിരുന്ന സിബിയെയും ഗര്‍ഭിണിയായിരുന്ന ഭാര്യ ജ്യോല്സ്നയെയും കഴിഞ്ഞ ജനുവരിയിലാണ് ബ്രാഞ്ച് സെക്രട്ടറി തമ്പിയുടെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ജ്യോത്സനയുടെ നാലുമാസം പ്രായമായ ഗര്‍ഭം അലസിയിരുന്നു. ഇതേതുര്‍ന്നു യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഭീഷണിപെടുത്തി കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമവുമായി പാര്‍ട്ടി രംഗത്ത് എത്തിയിരുന്നു.
ഇവര്‍ താമരശ്ശേരിയില്‍ വാടക വീട്ടിലേക്ക് താമസം മാറിയെങ്കിലും അവിടെയും അക്രമമുണ്ടായി. വീടിന് കല്ലെറിയുകയും വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ നാലാമത്തെ വാടകവീട്ടിലാണ് ഇവര്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: