കൊച്ചി: മതപ്രഭാഷണത്തില്‍ സ്ത്രീകള്‍ക്കെതിരേ അസഭ്യവും അശ്ലീലവും പ്രചരിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരേ പ്രതിഷേധം വ്യാപകം. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കെതിരേ മോശം ഭാഷയില്‍ ഏറെ മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച ബാലുശ്ശേരിക്കെതിരേ നിയമനടപടിക്ക് സാധ്യതപോലും ടെക്നോപാര്‍ക്കിലും ഐടി സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ചിലര്‍ ആലോചിക്കുന്നു.
സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് വിമര്‍ശിക്കുന്ന ഇയാള്‍ ഐടി രംഗത്ത് തൊഴിലെടുക്കുന്ന സ്ത്രീകളെക്കുറിച്ചാണ് മോശമായി പ്രസംഗിച്ചത്. ഈ തൊഴില്‍ മേഖലയിലെ സ്ത്രീകള്‍ക്ക് നിയമനടപടിയെടുക്കാവുന്നതേയുള്ളുവെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകള്‍ക്ക് ജോലിയുള്ളതാണ് കുടുംബത്തിന്റെ കാതലായ പ്രശ്നം. പെണ്ണ് പൊതുവെ അഹങ്കാരിയാണ്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിത ബന്ധങ്ങളുണ്ട്. ‘അധുനിക പ്രശ്നങ്ങള്‍ക്ക് ഇസ്ലാമിക പരിഹാരം’ എന്ന വിഷയത്തിലാണ് ബാലുശ്ശേരി പ്രസംഗിച്ചതെന്നതാണ് കൗതുകകരം.
പെണ്ണും ആണും ജോലിചെയ്യുന്ന വീടുകളില്‍ വൃത്തിയുണ്ടാവില്ല. അവരുടെ അടിവസ്ത്രം വരെ അഴിച്ചിട്ടിട്ടുണ്ടാവും, നാനാഭാഗത്ത്. ഒരു മനുഷ്യന് അതിഥിയായി കയറിച്ചെല്ലാന്‍ പറ്റില്ല.
ടെക്നോ പാര്‍ക്ക് ഏറ്റവും വലിയ തെളിവാ, എറണാകുളം ഐടി രംഗം. ടെക്നോപാര്‍ക്കില്‍ പുരുഷന്മാരേക്കാള് ശമ്പളം വാങ്ങുന്നത് തങ്ങളാണെന്ന് പെണ്ണുങ്ങള് പറയുന്നു. സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്, മേല്‍നോട്ടം പുരുഷനാണ്. പെണ്ണിനെയും ആണിനെയും ഒന്നാക്കാന്‍ ശ്രമിച്ചവര്‍ മനുഷ്യത്വത്തിനെതിരാണ്, മനുഷ്യനെപ്പറ്റി പഠിക്കാത്തവരാണ്, രാജ്യദ്രോഹികളാണ്.
പെണ്ണ് കുടുംബം ഭരിക്കാന്‍ തുടങ്ങിയാലോ? പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവള്‍ക്ക് ശമ്പളം കിട്ടിയാല്‍ വലിയ അഹങ്കാരമാണ്. ജോലി കിട്ടിയാല്‍ അവള് ആണിന്റെ തലയില്‍ചാടും. ആണിന് 35 ലക്ഷം ശമ്പളം കിട്ടിയാലും വിനയം ഉണ്ടാകും. അത് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസമാ.
പെണ്ണിന് ജോലികൊടുക്കാന്‍ ബദ്ധപ്പെട്ടവരൊക്കെ ഇപ്പോ എന്താ ഉണ്ടായത്? വേറെ സ്ത്രീയുമായിട്ടാ പുരുഷെന്റ ബന്ധം, സ്ത്രീയുടെ ബന്ധം വേറെ പുരുഷനുമായിട്ടും. ദാമ്പത്യത്തില്‍ സ്വസ്ഥത കിട്ടില്ല. നേരെ മറിച്ച് ജോലി കഴിഞ്ഞ് കേറിച്ചെല്ലുമ്പൊ നല്ല മലയാളി പെണ്ണിന്റെ വേഷത്തില്‍, മര്യാദയുള്ള ഡ്രസും ധരിച്ച്, ഗേറ്റില്‍ കാത്തു നില്ക്കുന്ന പഴയകാല സങ്കല്‍പ്പമുണ്ടായിരുന്നു പെണ്ണിനെക്കുറിച്ച്.
ജോലി കേറി, വിദ്യാഭ്യാസം ചെയ്ത്, വല്യ വല്യ സ്ഥാപനത്തില്‍ കയറിയപ്പോള്‍ ഉണ്ടായതെന്താ? ഒരുപിടി ദുഃഖം. പൂമുഖ വാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, എന്ന് പാടാന്‍ കഴിയുമോ? പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്ക്കുന്ന പെണ്ണാണ് ഇന്നത്തെ കാലഘട്ടത്തിലെന്നുവരെ മുജാഹിദ് ബാലുശ്ശേരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: