ന്യൂദല്‍ഹി: ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ വീണ് യാത്രക്കാര്‍ മരിക്കുകയോ അപകടമുണ്ടാവുകയോ ചെയ്താല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ അശ്രദ്ധയാണ് കാരണം എന്ന് ചൂണ്ടിക്കാട്ടി റെയില്‍വേയ്ക്ക് ഒഴിയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് എകെ ഗോയല്‍, ആര്‍എഫ് നരിമാന് എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. 1989ലെ റെയില്‍വേ ആക്ട് പ്രകാരം ട്രെയിന്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും പരിക്ക് പറ്റിയാലും, ആത്മഹത്യ, സ്വന്തം പിഴവു മൂലം അപകടമോ മരണമോ സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് പറയുന്നത്. ഇതിനെതിരെ പല വിവാദങ്ങളും ഉണ്ടായെങ്കിലും മാറ്റമുണ്ടായില്ല. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് സുപ്രീംകോടതി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: