ന്യൂദല്‍ഹി: ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ സാക്കിയൂര്‍ റഹ്മാന് ലഖ് വി കര്‍ഷകരില്‍ നിന്നും ധനശേഖരണം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലാഹോര്‍ ഹൈക്കോടതിയില്‍ നിന്നും 2015ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ലഖ്വി ഭീകരവാദത്തിന് പുതിയ പ്രതലമൊരുക്കുന്നത്.
പഞ്ചാബിലെ ഗോതമ്പ് കര്‍ഷകരില്‍ നിന്നും വിളവെടുപ്പ് കാലഘട്ടത്തിലാണ് ധനശേഖരണം നടത്തിയത്. സാക്കിയൂര്‍ റഹ്മാന് ലഖ്വി ഇന്ത്യ തേടുന്ന കൊടും ഭീകരരില്‍ ഒരുവനാണ്. 2015 ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയ ലഖ്വി അകത്തളത്തിലിരുന്നാണ് ഇതുവരെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. എന്നാല്‍ 2018 ഫെബ്രുവരിയിലാണ് പണംശേഖരിക്കുന്നതായി ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് കിട്ടിയത്.
പുതിയ സംഘടനകള്‍ രൂപീകരിച്ചും അല്ലാതെയും ധനശേഖരണം വേഗത്തിലാക്കുകയാണ് ലഖ്വിയുടെ ലക്ഷ്യം.
കൂടാതെ ഭീകരസംഘടന കശ്മീരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാനായി മാസികയും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെയും ധനശേഖരണം ഭീകരസംഘടന ലക്ഷ്യമിടുന്നു. ‘വെയ്ത്ത്’ എന്ന പേരില്‍ 20 പേജുകളിലായാണ് കശ്മീരിനെ ആസ്പദമാക്കി മാസിക ഇറക്കുന്നത്. ഒഴുക്കിനെ പ്രതിരോധിക്കുക എന്നതാണ് വെയ്ത്ത് എന്ന വാക്കിന്റെയര്‍ത്ഥം.
വെയ്ത്ത് മാഗസിനിലൂടെ ജിഹാദ് മാത്രമാണ് മതം പ്രചരിപ്പിക്കാനുള്ള ഏക വഴിയെന്നാണ് ഇവര്‍ പറഞ്ഞുവയ്ക്കുന്നതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പറയുന്നു. മെക്കയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖുര്‍-ആനില്‍ പറഞ്ഞിരിക്കുന്ന 10 സൂക്തങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിലൂടെ ഇസ്ലാം മാത്രമാണ് യഥാര്‍ത്ഥ മതമെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം ഉദ്യോഗസ്ഥന് പറഞ്ഞു.
ജാമിയത്ത് അഹ്ലെ ഹാദിസ് എന്ന ഭീകരസംഘടന ഇറക്കുന്ന എല്ലാ ഫത്വകളെയും ന്യായീകരിക്കാന്‍ ഈ സൂക്തങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: