തിരൂര്‍: തിരൂര്‍ വീണ്ടും അശാന്തിയിലേക്ക്. സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ രാത്രി വെട്ടം പറവണ്ണയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ക്കും ഇന്നലെ രാവിലെ കൂട്ടായിയില്‍ വെച്ച് ഒരാള്‍ക്കുമാണ് വെട്ടേറ്റത്. മൂന്നുപേരും സിപിഎം പ്രവര്‍ത്തകരാണ്.
തേവര് കടപ്പുറം പുളിങ്ങോട്ട് അസ്താര്‍(22), ഉണ്ണ്യാപ്പന്റെപുരയ്ക്കല് സൗഫീര്‍(25), അരയന് കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായില്‍(39) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒന്‍പത് മണിയോടെ ബീച്ചില്‍ വെച്ചാണ് ആദ്യം ഇരുസംഘവും ഏറ്റുമുട്ടിയത്. അന്‍പതോളം വരുന്ന ലീഗുകാരോട് പിടിച്ചുനില്‍ക്കാനാകാതെ സിപിഎമ്മുകാര്‍ ഓടിയെങ്കിലും അസ്താറും സൗഫീറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. ഇരുവരുടെയും കൈകാലുകള്‍ക്ക് വെട്ടേറ്റിട്ടുണ്ട്. അസ്തറിന്റെ വിരലുകള്‍ അറ്റുതൂങ്ങിയ നിലയിലാണ്.
ഇന്നലെ രാവിലെ കൂട്ടായിയില്‍ വെച്ച് ഓട്ടോറിക്ഷയിലെത്തിയ ഒരു സംഘം ഇസ്മായിലിനെ ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: