മാഡ്രിഡ്: പ്രമുഖ താരങ്ങളെ കുടാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ ലാലിഗയില്‍ സെവിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും സെല്‍ഫ് ഗോള്‍ അടിക്കുകയും ചെയ്ത സെര്‍ജിയോ റാമോസാണ് റയലിന് തോല്‍വി സമ്മാനിച്ചത്്.
എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ച ടീമില്‍ ഏഴ് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് സിനദിന്‍ സിദാന് റയലിനെ കളത്തിലിറക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗാരേത്ത്് ബെയ്ല്, ടോണി ക്രൂഗ്സ്, ലുക്ക മോഡ്രിക്ക് എന്നിവരെ പുറത്തിരുത്തി.
തുടക്കം മുതല്‍ റയലിന് മികവ് കാട്ടാനായില്ല. അതേസമയം സെവിയ തകര്‍ത്തുകളിച്ചു. 26-ാം മിനിറ്റില്‍ അവര്‍ മുന്നിലെത്തി. ബെന്‍ യെഡ്ഡറാണ് ഗോള്‍ നേടിയത്. ഇടവേളയ്ക്ക് തൊട്ടുമുമ്പ് അവര്‍ ലീഡ് ഉയര്‍ത്തി. മിഗുവേലാണ് സ്കോര്‍ ചെയ്തത്്.
രണ്ടാം പകുതിയില്‍ റയലിന് ഗോള്‍ മടക്കാന്‍ ലഭിച്ച സുവര്‍ണാവസരം റോമോസ് നഷ്ടപ്പെടുത്തി. റോമോസ് എടുത്ത പെനാല്‍റ്റി കിക്ക് ക്രോസ്ബാറില്‍ തട്ടി മടങ്ങി. കളിയവസാനിക്കാന്‍ ആറുമിനിറ്റ് ശേഷിക്കേ റാമോസ് സ്വന്തം പോസ്റ്റില്‍ ഗോളടിക്കുകയും ചെയ്തത് ആരാധകരെ നിരാശരാക്കി.
കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ റയല്‍ മാഡ്രിഡ് രണ്ട് ഗോള്‍ തിരിച്ചടിച്ചു. 87-ാം മിനിറ്റില്‍ ബോര്‍ജ മേയോറലും അധികസമയത്ത് സെര്‍ജിയോ റാമോസുമാണ് ഗോളടിച്ചത്. തോറ്റെങ്കിലും റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 36 മത്സരങ്ങളില്‍ അവര്‍ക്ക് 72 പോയിന്റുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: