കോഴിക്കോട്: സംസ്ഥാന പോലീസ് മേധാവിയെയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേയും തള്ളിക്കളഞ്ഞ് രക്തസാക്ഷി സ്തൂപം ഒരുക്കി പോലീസ് അസോസിയേഷന്. രക്തസാക്ഷി അനുസ്മരണം വിവാദമായതോടെ സ്തൂപത്തിന്റെ അടിവശം മാത്രം നീല പുതപ്പിച്ച് അനുസ്മരണത്തിന് തയ്യാറെടുക്കുകയാണ് വടകരയിലെ സമ്മേളന വേദി. സിപിഎം സമ്മേളന വേദിയിലേത് പോലെ തയ്യാറാക്കിയ സ്തൂപത്തിന്റെ അടിവശം നീല നിറത്തില്‍ ആക്കി എന്നതൊഴിച്ചാല്‍ അനുസ്മണീയം പഴയ പോലെ തന്നെ എന്ന സൂചനയാണ് സമ്മേളന നഗരിയില്‍ നിന്നും ലഭിക്കുന്ന വിവരം.
പോലീസ് സംഘടനയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ധീര സേനാംഗങ്ങള്‍ക്കും ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടവര്‍ക്കും പ്രണാമം എന്ന് എഴുതിയിട്ടുമുണ്ട്. സംസ്ഥാനത്തോ രാജ്യത്തോ പോലീസ് സംഘടന, സ്വാതന്ത്ര്യത്തിന് വേണ്ടി ആരും ജീവ ത്യാഗം ചെയ്തിട്ടില്ലെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. മാത്രമല്ല ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടവരെ ജീവന് വെടിഞ്ഞവരെന്ന് തരംതാഴ്ത്തിയും സംഘടനയ്ക്ക് വേണ്ടി മരിച്ചെന്നു പറയുന്നവരെ ജീവത്യാഗം ചെയ്തെ വരെന്ന് ഉയര്‍ത്തി കാട്ടുകയുമാണ് ഇതിലൂടെ അസോസിയേഷന് ചെയ്തിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പോലീസ് അസോസിയേഷനില്‍ രാഷ്ട്രീയ പ്രസരണം നടക്കണ്ടുവെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ തള്ളിക്കളഞ്ഞാണ് രക്തസാക്ഷി അനുസ്മരണത്തിന് തയ്യാറെടുക്കുന്നത്.
പോലീസിന്റെ അച്ചടക്കത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണു പോലീസ് അസോസിയേഷനുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളികള്‍ ചട്ടവിരുദ്ധമാണ്. സംഘടനയുടെ നിയമാവലി ലംഘിച്ചു ലോഗോയില്‍ പോലും മാറ്റം വരുത്തി. നേരത്തേ നീല നിറത്തിലായിരുന്ന ലോഗോ ഇപ്പോള്‍ ചുവപ്പു നിറത്തിലാക്കി. നിയമാവലിയില്‍ മാറ്റം വരുത്താതെയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നതെന്നുമാണ് ഇന്റലിജന്‍സ് ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: