1ആര്. ഗിരിജ ഐഎഎസ് – പത്തനംതിട്ട മുന്‍ കലക്ടര്‍ ,
2. ഗോമതി – മൂന്നാറിലെ പിമ്പിളൈ ഒരു മൈ നേതാവും തോട്ടം തൊഴിലാളിയും
3. ജോത്സ്യന – കോഴിക്കോട് – കോടഞ്ചേരി സ്വദേശിനിയും ഗര്‍ഭിണിയുമായായിരുന്ന ജോ ത്സനയുടെ വയറ്റില്‍ അക്രമികള്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ചു
4- ചിത്രലേഖ – കണ്ണൂരിലെ ഓട്ടോ റിക്ഷാ തൊഴിലാളി
ഭരണകക്ഷിയായ സിപിഎമ്മിന്റെ തിട്ടൂരങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും വഴങ്ങാത്തതിന്റെ പേരില്‍ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയായ ഉദ്യോഗസ്ഥയാണ് പത്തനം തിട്ട മുന്‍ കലക്ടര്‍ ആര്. ഗിരിജ ഐഎസ്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച ഭരണകക്ഷി നേതാവിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഗിരിജ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി. കലക്ടറേറ്റിന് മുന്നില്‍ കലക്ടര്‍ക്കെതിരെ ഇജങ സ്പോണ്‍സേര്‍ഡ് നിരന്തര സമരങ്ങള്‍ – ഒടുവില്‍ ബുധനാഴ്ചങമ്യ 9 ന് ചേര്‍ന്ന ക്യാബിനറ്റ് യോഗ തീരുമാനപ്രകാരം കലക്ടറെ സ്ഥലം മാറ്റുന്നു.
അന്ന് തന്നെ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.ബി. ഹര്‍ഷകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് – ‘ പത്തനംതിട്ടയില്‍ നിന്ന് ഡാകിനിയെ കസേരയോടെ പിഴുതെറിഞ്ഞു ‘.
ഡാകിനി ആരെന്ന ചര്‍ച്ച കൊഴുക്കുന്നതിനിടയില്‍ മറ്റൊരു സി പി എം നേതാവായ അഡ്വ. മനോജ് എസ് എഴുതുന്നു – ‘ ഈ ഡാകിനി (ഗിരിജ IAS ) ആണെന്ന് ആര്‍ക്കാണ് അറിയാത്തത് ‘ സ്ത്രീ സംരക്ഷകരെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന പാര്‍ടിയുടെ നേര്‍സാക്ഷ്യങ്ങള്‍ !
പൊലീസും രാഷ്ട്രീയക്കാരും തന്നെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന് പറയുന്നു. തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ സി പി എം പ്രാദേശിക നേതൃത്വവും പൊലീസും തന്നെ വേട്ടയാടുകയാണെന്നും ഗോമതി അഗസ്റ്റിന്റ വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി തന്നെയും കുടുംബത്തെയും വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാനാണ് ഇത്തവണ പൊലീസ് ശ്രമിക്കുന്നതെന്നും ഗോമതി ആരോപിക്കുന്നു.
രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഗോമതിയോട് പകവീട്ടുകയാണ് . മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരിലും പോരാട്ടങ്ങള്‍ തുടര്‍ന്നതിന്റെ പേരിലുമാണ് നീക്കങ്ങള്‍. ജങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഈ വേട്ടയാടലുകള്‍, ദേവികുളം പഞ്ചായത്ത് നല്ലതണ്ണി ഡിവിഷനിലെ ജനപ്രതിനിധിയാണ് ഗോമതി. . സമരം നയിച്ചതിന്റെ പേരില്‍ തോട്ടത്തിലെ ജോലി നഷ്ടപ്പെട്ടു. മൂന്നാര്‍ കോളനിയിലെ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. 17 കേസുകളാണ് ഗോമതിക്കെതിരെ എടുത്തിരിക്കുന്നത് – പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗോമതിയുടെ മകന് പീഡിപ്പിച്ചു എന്ന കേസുള്‍പ്പടെ –
കോഴിക്കോട് കോടഞ്ചേരിയില്‍ നാല് മാസം ഗര്‍ഭിണിയായ ജോത്സ്യന എന്ന യുവതിയുടെ വീട്ടില്‍ അക്രമം നടത്തുകയും അവരുടെ വയറ്റില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചവിട്ടിയ സംഭവം മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ചവിട്ടി ന്റെ ആഘാതത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അതു കൊണ്ടൊന്നും ആ പാവപ്പെട്ട കുടുംബത്തിന് നേരെയുള്ള പ്രതികാരവും പീഡനവും അവസാനിച്ചിട്ടില്ല. പാര്‍ടിയുടെ നിരന്തര ശല്യം മൂലം ആകുടുംബം വീട് വിട്ട് താമരശേരിയിലേക്ക് പലായനം ചെയ്തു – വാടക വീട്ടില്‍ താമസിക്കുന്ന സ്ഥലത്തും പാര്‍ട്ടി വക പീഡനങ്ങള്‍ – വാടക വീട്ടിന് കല്ലേറ്- ഭര്‍ത്താവിനെതിരെ കള്ള ക്കേസ്, ഇങ്ങനെ പോകുന്നു പാര്‍ട്ടി വക സ്ത്രീ സുരക്ഷ . ജോത്സ്യനയുടെ ഏഴ് വയസായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കെതിരെ നല്കിയ കേസ് പിന്‍വലിക്കണമെന്ന് പാര്‍ടി പറഞ്ഞത് കേള്‍ക്കാത്തതിന്റെ ശിക്ഷയാണിതെല്ലാം. പോസ്കോ കേസിലെ പ്രതി അവിടെ വിലസുന്നുണ്ട്. പോലീസ് പിടിക്കുന്നില്ല. ബെഹ്റയുടെ സര്‍ക്കുലറകള്‍ക്ക് പാര്‍ട്ടിയും പോലീസും പുല്ലുവില യാ ണ് കല്പിച്ചിരിക്കുന്നത്.
ചിത്രലേഖ – വര്‍ഷങ്ങളായി സിപിഎം വിരുദ്ധ യും പ്രതിലോമ കാ രിയുമാണ്. കണ്ണൂരില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നിശ്ചയിച്ച് പാവപ്പെട്ട ഈ ദലിത് യുവതിക്കെതിരെ സി പി എം പോരാട്ടം നടത്തുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ വീട് വെക്കാന്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്ത് മാതൃക കാണിച്ചു. ഒടുവില്‍ ഹൈക്കോടതിയുടെ ദയാവായ് പില് സര്‍ക്കാര്‍ നടപടി റദ് ചെയ്തു . കഴിഞ്ഞയാഴ്ച വീട്ടിന്റ മുന്നില്‍ ഒരു പട്ടിയെ കൊന്നിട്ടിരുന്നു. ഇത്തരം സദ് പ്രവര്‍ത്തികള്‍ പാര്‍ട്ടി കൃത്യമായി നടത്തി വരുന്നുണ്ട്. വിപ്ലവത്തിന് തടസം നില്‍ക്കുന്നത് ജോത്സ്യന, ദലിത് യുവതികളായ ഗോമതി, ചിത്രലേഖ തുടങ്ങിയവരാണല്ലോ – അതു കൊണ്ട് എത്രയും പെട്ടെന്ന് ഇവരെ ഇല്ലായ്മ ചെയ്താല്‍ സി പി എം വിഭാവന ചെയുന്ന സമത്വ സുന്ദര കേരളമുണ്ടാകും.
നിക്കരാഗ്വയിലെ കാതറീന മദാമ്മയെ അമേരിക്കയിലെ ബ്രണ്ണന്‍ സായ്പ്പ് മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു ‘ മീ ടു – ‘ വറുത്ത മീന്‍ – തുടങ്ങിയ ഡപ്പാം കൂത്ത് നടത്തുന്ന ഇവിടുത്തെ കൊച്ചമ്മമാര്‍ക്കിതൊന്നും വിഷയ മേ അല്ല – കാരണം ഈ സ്ത്രീകള്‍ കറുത്തവരും വിയര്‍പ്പ് നാറ്റമുള്ളവരുമാണ് – അവര്‍ക്കു വേണ്ടിയൊന്നും മെനക്കെടാനും മിണ്ടാനും സവര്‍ണ തമ്പുരാട്ടിമാര്‍ക്ക് മനസില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: