തിരുവന്‍വണ്ടൂര്‍: ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയത്തിനെതിരെ ചെങ്ങന്നൂര്‍ വിധിയെഴുതുമെന്ന ഉറച്ച പ്രഖ്യാപനവുമായി എന്‍ഡിഎയുടെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കണ്വെന്ഷന്. കൊന്നും കൊല്ലിച്ചും രസിക്കുന്ന രാഷ്ട്രീയമല്ല, മണ്ണിനും വെള്ളത്തിനും തൊഴിലിനും കിടപ്പാടത്തിനും വേണ്ടിയുള്ള ജനങ്ങളുടെ രാഷ്ട്രീയമാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്നതെന്ന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
നീതി തേടി കേന്ദ്രത്തിലേക്ക് പോകേണ്ട അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങള്‍. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു. പോലീസ് സാന്നിധ്യത്തിലാണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. ഭരിക്കുന്ന കക്ഷിയില്‍പെട്ട ആളുകള്‍ തെരുവിലിറങ്ങി ആളെക്കൊല്ലുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സിപിഎം നിയമം കയ്യിലെടുക്കുകയാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
പട്ടികജാതിവിഭാഗത്തിന് നീതി വേണമെങ്കില്‍ ദേശീയപട്ടികജാതി കമ്മീഷനെ സമീപിക്കേണ്ട അവസ്ഥയാണ്. 18000 പരാതികളാണ് ദേശീയപട്ടികജാതി കമ്മീഷന്റെ മുന്നിലുള്ളത്. തൊഴിലിനും റോഡിനും വീടിനും കറണ്ടിനും വരെ കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഇരുമുന്നണികളും ഇത്രകാലം ഭരിച്ചിട്ടും ഒരു വ്യവസായസംരംഭം മര്യാദയ്ക്ക് മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ല. കുന്നിടിച്ചും പാടം നികത്തിയും മണ്ണ് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയും നാടിനെ അവര്‍ നശിപ്പിച്ചു. നാട്ടുകാരെ കടക്കെണിയിലാക്കി. കേരളം ഇനി മാറിച്ചിന്തിക്കണം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാകാന്‍ പി.എസ്. ശ്രീധരന്‍പിള്ള ജയിക്കണം. അഹന്തയുടെ രാഷ്ട്രീയത്തെ നിയമസഭയില്‍ ചോദ്യം ചെയ്യാന്‍ അത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് പാലശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്ഡ, നാഷണലിസ്റ്റ് കേരള കോമഅ#ഗ്രസ് സംസ്ഥാന ചെയര്‍മന്‍ കുരുവിള മാത്യൂസ്, ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ:ബി.ഗോപാലകൃഷ്ണന്, നേതാക്കളായ അഡ്വ: അരുണ്‍പ്രകാശ്, ഡി. വിനോദ്കുമാര്‍, കലാ രമേശ, സജു എടക്കല്ലില്‍, രാജീവ്, അജി ആര്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: