ചെങ്ങന്നൂർ: പത്രികാ സമർപ്പണ തീയതി അവസാനിച്ചതോടെ അപന്മാരും ഡമ്മിസ്ഥാനാർത്ഥികളും ഉൾപ്പെടെ 25 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനത്തിൽ പ്രമുഖർക്കെതിരെ തോൽക്കാനായി മത്സരിക്കുന്ന ഡോ. കെ.പത്മരാജൻ ആണ് ആദ്യ പത്രിക നൽകിയത്. പിന്നീട് മുഹൂർത്തം നോക്കിയും അല്ലാതെയും 24 പേർകൂടി പത്രിക നൽകി. എൻഡിഎസ്ഥാനാർത്ഥി അഡ്വ. പി.എസ് ശ്രീധരൻപിളള, യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ, രാജീവ് കുമാർ പി.ആർ (എഎപി), മധു ചെങ്ങന്നൂർ (എസ് യുസിഐ) എന്നിവരാണ് മറ്റ് മുന്നണി സ്ഥാനാർത്ഥികൾ.
സൂസമ്മ ജോർജ്ജ് (കല്ലിശ്ശേരി), നിപുൻ ചെറിയാൻ (കാക്കനാട്), എം.സി ജയലാൽ (റാന്നി), അജിമോൻ (തിരുവല്ല), സോമനാഥ വാര്യർ (അടൂർ), മോഹനനാചാരി (ആലുംമൂട്), കെ.കെ ഉണ്ണി (തിരുവല്ല), എ.കെ ഷാജി (പേരാവൂർ), ജിജി മോൻ ജോസഫ് (വെണ്മണി), മുരളി എൻ (തിരുവനന്തപുരം), സ്വാമി സുഖാകാശ സരസ്വതി (തൃശ്ശൂർ), ജെയിൻ വിത്സൺ (പൂജപ്പുര), ശിവപ്രസാദ് ഗാന്ധി (തൃശ്ശൂർ), സുഭാഷ് കുമാർ (മാവേലിക്കര), അനിലാതോമസ് (പാലക്കാട്) എന്നിവരാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ. അഡ്വ. പി.വിശ്വംഭരപ്പണിക്കർ (സിപിഎം), എം.വി.ഗോപകുമാർ (ബിജെപി) എന്നിവരാണ് ഡമ്മിസ്ഥാനാർത്ഥികൾ. യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിന് ഡമ്മിയില്ല. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുളളവരും ഒരു തമിഴ്നാട് സ്വദേശിയുമാണ് മത്സര രംഗത്ത് ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: