തിരുവനന്തപുരം: 2006 ഒക്ടോബറില്‍ കണ്ണൂര്‍ സെയ്ദാര്‍ പള്ളിക്ക് സമീപം പത്രവിതരണക്കാരനായ മുഹമ്മദ് ഫസല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിസിആര്‍ബി ഡി.വൈ.എസ്.പിയായിരുന്ന രാധാകൃഷ്ണന് സിപിഎമ്മിന്റെ ഭീഷണി. എലിയെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ രാധാകൃഷ്ണനെ ജീവിതത്തില്‍ നിന്ന് പുറത്തുചാടിക്കുമെന്നാണ് ഭീഷണി.
സിബിഐ ഏറ്റെടുത്ത ഫസല്‍വധക്കേസില്‍ സിപിഎം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവരെ ഏഴും എട്ടും പ്രതികളാണ്. ഇതിലേക്കുള്ള സൂചനകള്‍ നല്‍കിയത് രാധാകൃഷ്ണന്റെ അന്വേഷണമായിരുന്നു എന്നതാണ് സിപിഎം നേതാക്കള്‍ക്ക് ഈ ഉദ്യോഗസ്ഥനോട് അടങ്ങാത്ത പകയ്ക്ക് കാരണമായിരിക്കുന്നത്. മാനസികമായും സാമ്പത്തികമായും പാര്‍ട്ടിയും സര്‍ക്കാരും രാധാകൃഷ്ണനെ പീഡിപ്പിക്കുകയാണ്. ഐപിഎസ് ലഭിച്ചെങ്കിലും ഒന്നരവര്‍ഷമായി നിയമനം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ശമ്പളവും ഇല്ല. ഒന്നരവര്‍ഷമായി ഒരു തെണ്ടിയെപ്പോലെ ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നത്. പല സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും ഒക്കെ കാരുണ്യമാണ് ജീവന്‍നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്നും രാധാകൃഷ്ണന് പറയുന്നു.
സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ എനിക്ക് നിരുപാധികം നിയമനം നല്‍കണമെന്ന് നിര്‍ദേശിച്ച് ഓര്‍ഡര്‍ ഇട്ടിരുന്നെങ്കിലും പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിച്ചിരിക്കുകയാണെന്നും രാധാകൃഷ്ണന് പറയുന്നു.
അന്വേഷണം സി.പി.എമ്മിന്റെ നേതാക്കളിലേക്ക് നീങ്ങുന്നു എന്നറിഞ്ഞ നിമിഷം തന്നെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നേരിട്ട് ഇടപെട്ട് അന്വേഷണസംഘത്തില്‍ നിന്ന് രാധാകൃഷ്ണനെ നീക്കിയിരുന്നു. രാവിലെ അഞ്ചുമണിക്ക് കൊലക്കേസില്‍ സി.പി.എമ്മിന്റെ പങ്കിനെക്കുറിച്ചുള്ള സൂചന ലഭിക്കുന്നു. രാവിലെ ഒമ്പതുമണിയായപ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് നേരിട്ട് വിളിച്ചു ഇനിമുതല്‍ അന്വേഷിക്കണ്ട എന്ന് പറഞ്ഞുവെന്ന് രാധാകൃഷ്ണന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സി.പി.എമ്മിനായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് വിങ് ഉള്ളത്. അത്രയും വേഗതയോടെയാണ് അന്വേഷണ രഹസ്യങ്ങള്‍ പാര്‍ട്ടി അറിയുന്നത്. കൊടി സുനിയെ ചോദ്യം ചെയ്തപ്പോഴാണ് പാര്‍ട്ടിയുടെയും കാരായിമാരുടെയും പങ്കിനെക്കുറിച്ച് വിവരം കിട്ടിയത്. ഇവര്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാന്‍ പാടില്ലാന്ന് നിരോധന ഉത്തരവ് സിബിഐ കോടതിയില്‍ നിന്ന് ഉണ്ടാകാനുള്ള മൂലകാരണം രാധാകൃഷ്ണനാണെന്നതും പ്രതികാരത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: