ചെങ്ങന്നൂര്‍: സ്വച്ഛ്ഭാരത് മുദ്രാവാക്യത്തോട് രാഷ്ട്രീയ അയിത്തം പാലിച്ച ഇടത് സര്‍ക്കാരിന്റെയും ചെങ്ങന്നൂര്‍ നഗരസഭാ അധികാരികളുടെയും പിടിപ്പുകേടിന്റെ ദുരിതക്കാഴ്ചയാണ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയ പെരുങ്കുളം പാടം. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രണ്ട് പ്രധാന സ്കൂളുകള്‍ക്ക് സമീപമുള്ള പെരുങ്കുളം പാടത്തിന് സമീപമാണ് ചെങ്ങന്നൂര്‍ നഗരത്തിലെ മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയ ഇവിടം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയായതോടെ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും രക്ഷയില്ലാതായി. പെരുങ്കുളം പാടത്തിനുചുറ്റും താമസിക്കുന്നവരുടെ സ്ഥിതിയും ദയനീയമാണ്.
മാലിന്യപ്രശ്നത്തില്‍ പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍നിന്ന് കൈകകഴുകുകയാണ് ഇരുമുന്നണികളും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന മാലിന്യകൂമ്പാരമാണ് നഗരത്തിന്റെ പല’ഭാഗത്തും. മാലിന്യങ്ങള്‍ നീക്കേണ്ടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന പണം വകമാറ്റുകയാണെന്നാണ് ആരോപണം.
ചെങ്ങന്നൂര്‍ നഗരത്തില്‍ മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ണമായും നിലച്ച മട്ടാണ്. മഴക്കാലത്തിന് മുന്നോടിയായി ചെയ്യേണ്ടുന്ന വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാലിന്യം കുതിര്‍ന്ന് നഗരം ചീഞ്ഞു നാറുകയാണ്.
സര്ക്കാര്ആശുപത്രി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നുപോലും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല. മാലിന്യ സംസ്കരണത്തിന് അനുവദിച്ച 27 ലക്ഷം രൂപ േഎവിടെയെന്ന് അറിയില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ്ഭാരത് മിഷനോട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നഗരസഭയും ഇടതുമുന്നണിയും അയിത്തം പാലിച്ചത് ഇക്കുറി ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പോരില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: