ബെംഗളൂരു: കര്‍ണാടകയിലെ ആര്‍ആര്‍(രാജരാജേശ്വരി) നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചു. മേയ് 28നായിരിക്കും ഇവിടെ വോട്ടെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബെംഗളൂരുവിലെ ഫ്ലാറ്റില്‍നിന്ന് ആയിരക്കണക്കിനു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു മാറ്റിവച്ചത്.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും കേന്ദ്രതെരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ചതായി കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജീവ് കുമാര്‍ പ്രതികരിച്ചു. എഫ്ഐആറിലെ എല്ലാ വിവരങ്ങളും പുറത്തുവിടാനാകില്ലെന്നും എന്നാല്‍ നിലവിലെ എംഎല്‍എ കേസില്‍ പ്രതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ മണ്ഡലത്തിലെ ജലഹള്ളിയിലെ ഫ്ലാറ്റില്‍നിന്നാണു 9746 തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കഴിഞ്ഞദിവസം കണ്ടെടുത്തത്. ആര്‍ആര്‍ നഗറില്‍ ജെഡിഎസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന ജി.എച്ച്. രാമചന്ദ്രയുടെ മകന് ജഗ്ദീഷ് രാമചന്ദ്രയാണു തട്ടിപ്പിനെക്കുറിച്ചു തെരഞ്ഞെടുപ്പു കമ്മിഷനു വിവരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: