ന്യൂദല്‍ഹി: ഭാരതത്തിന്റെ ചരിത്രവും വിശ്വാസവും നേപ്പാള്‍ ഇല്ലാതെ പൂര്‍ണമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാളിലെ ജാനക്പൂരില്‍ ജാനകിമാത ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ത്രേതായുഗം മുതലുള്ള ബന്ധമാണ് ഇന്ത്യയുടെയും നേപ്പാളിന്റെയും.
ജനക രാജാവും ദശരഥ രാജാവും ജാനക്പൂറിനെയും അയോദ്ധ്യയേയും മാത്രമല്ല ബന്ധിപ്പിച്ചത്. മറിച്ച് ഭാരതത്തെയും നേപ്പാളിനെയും കൂടെയാണ്. പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരി ആദ്ധ്യാത്മികതയുടെയും നാടാണ് നേപ്പാള്‍. സീതാദേവിയുടെ ഈ പ്രദേശം സന്ദര്‍ശിക്കണമെന്നത് തന്റെ ഏറെ നാളായുള്ള ആഗ്രഹമാണെന്നും താനിപ്പോള്‍ ഏറെ സന്തോഷവാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സബ്ക സാഥ് സബ്കാ വികാസ് എന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ഞാന്‍ ഇന്ത്യയെ കുറിച്ച് മാത്രം സംസാരിച്ചാല്‍ പോര, അയല്‍ രാജ്യങ്ങളെ കുറിച്ചും സംസാരിക്കണം. അവരുടെ വികസനവും നമ്മള് ഏറെ ആഗ്രഹിക്കുന്നുണ്ട്. നേപ്പാള്‍ അതിവേഗം വളരുന്ന ഒരു രാജ്യമാണെന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നുണ്ട്. മോദി പറഞ്ഞു
ഒരു രാജ്യത്തിന് മറ്റൊരാളുടെ ആവശ്യമുണ്ടെന്നു തോന്നുന്ന എല്ലാ അവസരങ്ങളിലും അല്ലെങ്കില്‍ എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാലോ നേപ്പാളും ഇന്ത്യയും ഒരുമിച്ച് നില്‍ക്കാറുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുപരിയായി ഇരുജന വിഭാഗങ്ങളുമായിട്ടുള്ള സാഹോദര്യത്തിന്റെ ദര്‍ശനമാണ് ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .
രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ജനക്പൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: