തിരുവനന്തപുരം(വിളപ്പില്‍): രോഗികള്‍ക്ക് എന്നും സ്വന്തക്കാരിയാണ് സിസ്റ്റര്‍ ഷര്‍മിള. അനാഥ രോഗികള്‍ക്ക് തണലേകുന്ന തിരുവനന്തപുരം ജനറല്‍ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കാരുണ്യമെത്തിച്ച പെണ്‍കരുത്ത്. മികച്ച നഴ്സിനുള്ള ഫ്ളോറിംഗ്സ് നൈറ്റിംഗേല്‍ പുരസ്കാരം നല്കി രാജ്യം ആദരിച്ച ഷര്‍മിളയെ തേടി അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നോണം സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാരത്നം പുരസ്കാരവും എത്തി.
തിരുവനന്തപുരം പേയാട് തച്ചോട്ടുകാവ് പൂക്കോട് കെ. ഷര്‍മിള രണ്ടരവര്‍ഷം ജനറല്‍ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ ഹെഡ്നഴ്സായിരുന്നു. 202 അനാഥരോഗികളെയാണ് ഷര്‍മിള വിവിധ ശരണാലയങ്ങളിലായി പുനരധിവസിപ്പിച്ചത്. ഇപ്പോള്‍ ജനറല്‍ആശുപത്രിയില്‍ സ്ത്രീകളുടെ സര്‍ജറി വാര്‍ഡിലാണ് ഷര്‍മിള.
ജനറല്ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതവും വേദനയും ഷര്‍മിള തന്റേതുകൂടിയാക്കും. ആഹാരത്തിനും വസ്ത്രത്തിനും യാചനാപൂര്‍വം നില്ക്കുന്ന രോഗികള്‍ക്ക് അവ സ്വന്തം നിലയ്ക്കും മറ്റുള്ളവരില്‍ നിന്ന് ശേഖരിച്ചും എത്തിക്കും. നഴ്സെന്ന നിലയ്ക്കുള്ള ആശുപത്രിയിലെ ജോലി അവസാനിക്കുമ്പോള്‍ ഷര്‍മിളയിലെ ആതുരസേവക ഉണരും. പിന്നീട് രോഗികളുടെ സഹായിയായി, ബന്ധുവായി അവര്‍ക്കരികിലേക്ക്. അത്യാവശ്യങ്ങള്‍ക്ക് പോലും അവധിയെടുക്കാന്‍ കൂട്ടാക്കാറില്ല.
1991 ല്‍ മെഡിക്കല്‍കോളേജില്‍ താത്കാലിക ജീവനക്കാരിയായിട്ടായിരുന്നു തുടക്കം. പിന്നീട് മെന്റല്‍ ഹോസ്പിറ്റലിലും കണ്ണാശുപത്രിയിലും സ്റ്റാഫ്നഴ്സായി. 2012 ല്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നല്കി സംസ്ഥാനസര്‍ക്കാര്‍ ആദരിച്ചു. 2013 ല്‍ സംസ്ഥാനത്തെ മികച്ച നഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. 2014 ല്‍ മികച്ച നഴ്സിനുള്ള ദേശീയ പുരസ്കാരമായ ഫ്ളോറിംഗ്സ് നൈറ്റിംഗേല്‍ അവാര്‍ഡ്. ഫിഷറീസ് വകുപ്പില്‍ അസി. രജിസ്ട്രാറായി വിരമിച്ച സാജന് ചെട്ടിയാരാണ് ഭര്‍ത്താവ്. മൂത്തമകന് അനന്തകൃഷ്ണന് എംബിബിഎസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഇളയ മകന് സൂര്യനാരായണന് പ്ലസ്ടുവിന് പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: