ലണ്ടന്‍: ഒറ്റ സീസണില്‍ നാല്‍പ്പത്തിമൂന്നു ഗോളുകള്‍, നിരവധി പുരസ്കാരങ്ങള്‍, എവിടെയും ആരാധകര്‍… മെസിക്കും റോണാള്‍ഡോയ്ക്കും ചുറ്റും വലംവെച്ചു നിന്ന ആരാധനയുടെ സാധ്യതകള്‍ക്ക് പുതിയ ലോകങ്ങള്‍ സമ്മാനിച്ച അതിമനോഹരമായ ആ ഈജിപ്ഷ്യന്‍ ഗാഥ…മുഹമ്മദ് സല.
സലയ്ക്കു ചുറ്റുമാണിപ്പോള്‍ ഫുട്ബോള്‍ ലോകം തിരിയുന്നത്.
ഇംഗ്ലിഷ് ക്ലബ്ബ് ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗിന്റെ കലാശക്കളിയോളം എത്തിച്ച സല കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടെ മൂന്ന് പ്രധാനപ്പെട്ട അവാര്‍ഡുകളാണ് സ്വീകരിച്ചത്. ലിവര്‍പൂളിന്റെ ആസ്ഥാനമായ ആന്‍ഫീല്‍ഡില്‍ പ്ലെയര്‍ ഓഫ് ദി പ്ലെയേഴ്സ് അവാര്‍ഡ്, പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് എന്നിവ സ്വീകരിച്ച ശേഷം പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ ലണ്ടനിലേക്ക് പറന്നു. അവിടെ ഫുട്ബോള്‍ റൈറ്റേഴ്സ് അസോലിയേഷന് പുരസ്കാരം കാത്തിരിക്കുകയായിരുന്നു.ആന്ഫീല്ഡിലായാലും ലണ്ടനിലായാലും ഒറ്റച്ചോദ്യമാണിപ്പോള് സല നേരിടുന്നത്, ലിവര്‍പൂള്‍ വിടുമോ? ഇറ്റാലിയന്‍ ക്ലബ്ബായ റോമയില്‍ നിന്ന് 36.9 മില്യണ്‍ പൗണ്ടിനാണ് സലയെ ലിവര്‍പൂള്‍ സ്വന്തമാക്കിയത്.
എതിരാളികളായ റയലിന്റെ ജേഴ്സിയണിയും അടുത്ത സീസണില്‍ സല എന്ന റിപ്പോര്‍ട്ടാണ് അടുത്തിടെ സജീവമായത്. എന്നാല്‍ സല പറയുന്നു, താന്‍ ലിവര്‍പൂളില്‍ സന്തോഷവാന്‍ . ഇവിടെ സന്തോഷം, എല്ലാം നല്ല നിലയില്‍ പോകുന്നു, അേദ്ദഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അടുത്ത സീസണിലും ലിവര്പൂളില്ത്തന്നെ കളിക്കും എന്നുറപ്പിക്കുന്ന വാക്കുകളാണിത്. കൂടുതല്‍ മെച്ചപ്പെട്ട ഓഫര്‍ സലയ്ക്കു മുന്നില്‍ വെക്കാന്‍ ഒരുങ്ങുകയാണ് ലിവര്‍പൂള്‍ മാനേജ്മെന്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: