കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് ശ്യാമള വ്യക്തമാക്കി. സിപിഎം നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയാറാക്കിയത്. പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും ശ്യാമള പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് പ്രിയ ഭരതന് രംഗത്തെത്തി. ആര്‍എസ്എസുകാരാണ് ശ്യാമളയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വാസുദേവന്‍ മരിച്ച ദിവസം തന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും അത് പ്രതിഷേധ പരിപാടകളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നും അവര്‍ പറഞ്ഞു.
പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ഏപ്രില്‍ ഒമ്പതിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസില്‍ കുറ്റക്കാരനാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: