കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്സിപിഎം എരിയ സെക്രട്ടറി എം.കെ ബാബുവിനെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ്ചോദ്യം ചെയ്തത്. ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ ഗുഢാലോചന അനുസരിച്ചാണെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു.
ബാബുവിന്റെ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് വിവരം. ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ ബാബു ആറ് തവണ വിളിച്ചുവെന്നാണ് സൂചന. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും എ.വി ജോര്‍ജിനെ വിളിച്ചിരുന്നു. രണ്ടു തവണയാണ് രാജീവ്ജോര്ജിനെ വളിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് വിളിച്ചതെന്ന്രാജീവ് വിശദീകരണം നല്‍കിയിട്ടുണ്ട്.
സിപിഎം പ്രാദേശിക നേതാവായ പ്രിയ ഭരതന്റെ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നു. പ്രാദേശിക നേതാക്കളായ ഭരതന്, ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്ന. ബെന്നി സി.പി.എം ഏരിയ സെക്രട്ടറിയും തോമസ് ഏരിയ കമ്മിറ്റി അംഗവുമാണ്. ഇതിന് പിന്നാലെയാണ് എരിയ സെക്രട്ടറിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: