ചെങ്ങന്നൂര്‍: വഞ്ചിപ്പാട്ടിന്റെ വായ്ത്താരിയോടെ താരരാജാവിന് ചെങ്ങന്നൂരിലേക്ക് വരവേല്പ്. അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചാണ് നടനും എംപിയുമായ സുരേഷ്ഗോപി ഇന്നല മണ്ഡലത്തിലെത്തിയത്. കുടുംബയോഗങ്ങളും സ്ഥാനാര്ത്ഥിപര്യടനത്തിന്റെ ഉദ്ഘാടനവുമായിരുന്നു പരിപാടികള്‍.
ആദ്യം കിഴക്കേനടയില്‍, പിന്നെ കല്ലുവരമ്പില്‍…. താരത്തെ കേള്‍ക്കാനും കാണാനുമായി നൂറുകണക്കിന് ഗ്രാമീണര്‍. എന്തുകൊണ്ട് ശ്രീധരന്‍പിള്ള വിജയിക്കണമെന്ന് ഹൃദയത്തില്‍ തൊടുന്ന വക്കുകളില്‍ സുരേഷ്ഗോപിയുടെ വിശദീകരണം. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനം ഭരിക്കുന്നവര്‍ക്കുള്ള താക്കീതായിരിക്കുമെന്ന് സുരേഷ്—ഗോപി കുടുംബസംഗമങ്ങളില്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഇനി കേരളത്തിനുവേണ്ടി സംസാരിക്കണം. ജനഹിതത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഭരണവര്‍ഗത്തിനുള്ള ശിക്ഷയാവണം തെരഞ്ഞെടുപ്പ് ഫലം. ഇത് ഇവിടുത്തെ ഭരണവര്‍ഗത്തെ നന്നാക്കാനല്ല, മറിച്ച് ജനങ്ങള്‍ക്കുമേല്‍ കിരാതാവസ്ഥ വന്നുപതിക്കാതിരിക്കാനാണ്. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശപ്പെട്ട കാഴ്ചകളും അശുഭകരമായ വേദനകളും നിറഞ്ഞതാണ്. വാരാപ്പുഴയിലെ ശ്രീജിത്തില്‍ ഇത് അവസാനിക്കുന്നില്ല.
ജനഹിതത്തിനെതിരായ ഭരണമാണ് നടക്കുന്നത്. കേന്ദ്രഭരണ നേട്ടങ്ങള്‍ കേരളത്തിലെ പൗരന്മാര്ക്ക് വ്യക്തിപരമായി എത്തുന്ന വാര്‍ത്തകള്‍ അവര്‍ക്ക് ഉത്തേജകമാകും. സത്യത്തെ മുഴുവന്‍ മറച്ചുവെച്ച് വളച്ചൊടിച്ച് അനിഷ്ടങ്ങള്‍ ജനിപ്പിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. കേന്ദ്രഭരണത്തിന്റെ നന്മ എന്തണെന്ന് ഭാരതത്തിന് മുഴുവനറിയാം അത് കേരളത്തിന് അറിയണമെങ്കില്‍ കേരളത്തില്‍ മാറ്റമുണ്ടാകണം. മാറ്റത്തിലേക്കുള്ള ചൂണ്ടുപലകയായി ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: