കോട്ടയം: വനഭൂമി സംബന്ധിച്ച കേസുകളില്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പൊന്തന്പുഴയില് ബിജെപി സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര വനാവകാശ നിയമം കാറ്റില്‍പറത്തി നടത്തുന്ന കയ്യേറ്റങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണ് പൊന്തന്പുഴയില് നടക്കുന്നത്. വന്യജീവികളുടെ എണ്ണവും വനവിസ്തൃതിയും കേരളത്തില്‍ ഗണ്യമായി കുറയുന്നു. ഇത് ജീവികളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കും. രാജമാണിക്യം കമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ച് ഭൂമി കയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിക്കെതിരെ ബിജെപി ബഹുജന പ്രക്ഷോഭം ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരായി മാറിയെന്നും എം.ടി. രമേശ് പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി.എന്‍. മനോജ്, വി.സി. അജികുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, ജില്ലാ സെക്രട്ടറിമാരായ കെ.പി. ഭുവനേശ്, എം.വി. ഉണ്ണിക്കൃഷ്ണന്, രാജന് മേടയ്ക്കന്, എസ്. മിഥുന്, ടി.ബി. ബിനു, കെ.പി. മധു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: