മുംബൈ: കുടിവെള്ള കണക്ഷന് വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് ഔറംഗാബാദില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ കലാപത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പോലീസുകാര്‍ക്കും കലാപത്തില്‍ പരിക്കേറ്റിട്ടുണ്ട്. 50ഓളം കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്.
അനധികൃതമായി ഉപയോഗിച്ചിരുന്ന കുടിവെള്ള പൈപ്പ് ലൈനുകള്‍ അധികാരികള്‍ വിച്ഛേദിച്ചതാണു സംഘര്‍ഷത്തിനു കാരണം. മോത്തികരഞ്ച് പ്രദേശത്താണ് കലാപം രൂക്ഷമായത്. ഇവിടുത്തെ മുനിസിപ്പല്‍ അധികൃതര്‍ അനധികൃതമായി ഉപയോഗിച്ചുവന്ന കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചിരുന്നു. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരുടെ മാത്രം പ്രദേശത്ത് പൈപ്പ് ലൈനുകള്‍ വിച്ഛേദിച്ചതായാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് മറുവിഭാഗം ചേരിതിരിഞ്ഞ് ആക്രമണം നടത്തിയതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏതാണ്ട് 10മണിയോടെയാണ് കലാപമുണ്ടായത്. കലാപത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവയ്പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. തീവയ്പ്പില്‍ ശാരീരികവൈകല്യമുള്ളയാള്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: