ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്നു സമ്മതിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2008 നവംബര്‍ 26ന് കടല്‍മാര്‍ഗം മുംബൈയില്‍ വന്നിറങ്ങിയ പാക് ഭീകരര്‍ 160 പേരെയാണ് വെടിവെച്ചു വീഴ്ത്തിയത്. ജീവനോടെ പിടിച്ച ഭീകരന് കസബിനെ പിന്നീടു തൂക്കിക്കൊന്നു.
സംഭവത്തില്‍ ഉത്തരവാദിത്തമില്ലെന്നു പാക്കിസ്ഥാന് ആവര്‍ത്തിച്ചു പറയുമ്പോഴാണ് ഷെരീഫിന്റെ കുറ്റസമ്മതം. പാക് പത്രമായ ഡോണിനു നല്കിയ അഭിമുഖത്തിലാണ് പാക്കിസ്ഥാന് ഭീകരരുടെ താവളമാണെന്നും മുംബൈയിലെ ആക്രണത്തില്‍ പങ്കുണ്ടെന്നും പറഞ്ഞത്.
ഭീകര സംഘടനകള്‍ പാക്കിസ്ഥാനില്‍ സജീവമാണ്. അതെങ്ങനെ നിഷേധിക്കാനാവും, അതിര്‍ത്തി കടത്തി അവരെ വിട്ട് മുംബൈയില്‍ 150 പേരെ കൊല്ലാന്‍ സാഹചര്യമൊരുക്കിയത് നമ്മളല്ലേ എന്നായിരുന്നു ഷെരീഫിന്റെ വാക്കുകള്‍. മുംബൈ ആക്രമണത്തില്‍ പങ്കുള്ള പാക് ഭീകരര്‍ക്കെതിരായ കേസുകള്‍ റാവല്‍പിണ്ടി കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കാതെ കിടക്കുന്നതിനേയും ഷെരീഫ് വിമര്‍ശിച്ചു. എന്തുകൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ നമുക്കു കഴിയുന്നില്ല, ഇത് സ്വാകാര്യമായ നടപടിയല്ല, ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: