ബെംഗളൂരു: പിങ്ക് നിറത്തിലൊരുക്കിയ പോളിംഗ് ബൂത്തുകളില്‍ ഏറ്റവും നൂതന വോട്ടിംഗ് മെഷീനില്‍, വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിറങ്ങിയത് നിരവധി പേര്. ആരും അസ്വസ്ഥരായില്ല, അക്ഷമരുമായില്ല. കര്‍ണാടകയില്‍ 450 പോളിംഗ് ബൂത്തുകളാണ് വനിതാ മുന്നേറ്റത്തിന്റെ ഭാഗമായി പിങ്ക് നിറത്തിലൊരുക്കിയത്.
പൂര്‍ണമായും പിങ്ക് നിറത്തിലായിരുന്നു ബൂത്തുകള്‍ . ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ വരെ വനിതകളായിരുന്നു. സ്ത്രീകളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കാനും വനിതാശാക്തീകരണവും ലക്ഷ്യമിട്ടാണ് പിങ്ക് പോളിങ് ബൂത്തുകള്‍ സ്ഥാപിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. സ്ത്രീകള്‍ക്ക് തിക്കും തിരക്കും കൂട്ടാതെ സമാധാനമായി വോട്ട് ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആദ്യം ഈ ചുവടുവയ്പ്പ് ഗുജറാത്തിലാണ് നടത്തിയത്.
വോട്ടിംഗ് മെഷീനുകളെ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതൊന്നും രാജ്യത്തിന്റെ ഐടി ഹബ്ബില്‍ പ്രതിഫലിക്കാതെ 75 ശതമാനമെങ്കിലും വോട്ടിംഗ് ആക്കാനുള്ള പരിശ്രമത്തിലായിരുന്നു തെരഞ്ഞെടുപ്പ് അധികൃതര്‍. അനാവശ്യ ഇടപെടലുകളും ആരോപണങ്ങളും പ്രലോഭനങ്ങളും തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും കമ്മീഷന് എടുത്തിരുന്നു.
രാജേശ്വരി നഗര്‍, ശിവാജിനഗര്‍, ശാന്തിനഗര്‍, ഗാന്ധിനഗര്‍, രാജാജി നഗര്‍ തുടങ്ങി അഞ്ചു മണ്ഡലങ്ങളാണ് പിങ്ക് ബൂത്തുകള്‍ക്കായി തെരഞ്ഞെടുത്തിരുന്നത്. ഇതില്‍ രാജേശ്വരി നഗറിലെ തെരഞ്ഞെടുപ്പ് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതോടെ മാറ്റിവച്ചു. മൈസൂര്‍, ചാമരാജ്നഗര്‍, ഉത്തര കന്നഡ ജില്ലകള്‍ എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകള്‍ ഗോത്രവര്ങ്ങളുമായി യോജിച്ചു പോകുന്ന നിറങ്ങളും മറ്റുംകൊണ്ട് അലങ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: