മലപ്പുറം: കുപ്രസിദ്ധ മതപ്രഭാഷകന് മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം യുവതി രംഗത്ത്. കെഎസ്യു മലപ്പുറം മുന്‍ ജില്ലാകമ്മറ്റിയംഗവും പൊതുപ്രവര്‍ത്തകയുമായ .ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് ലൈവാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
മുജാഹിദ് ബാലുശ്ശേരിയെ പോലുള്ളവര്‍ ഇസ്ലാമിനെ വളച്ചൊടിക്കുകയാണെന്നും പ്രസംഗിക്കുന്നതിന് മുമ്പ് ഇവര്‍ ഇസ്ലാം എന്താണെന്ന് പഠിക്കണമെന്നും ജസ്ല പറയുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ത്ഥത്തിലാണ്, ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ട എറിയണം. പണത്തിന് വേണ്ടി മതത്തെ വില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് മതബോധമില്ല. ഇസ്ലാമിനെക്കുറിച്ച് പഠിച്ചാല്‍ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തില്‍ പ്രസംഗിക്കില്ല. നാട്ടിലെ മുഴുവന്‍ പെണ്‍കുട്ടികളും നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണ് എന്നും ജെസ്ല പറയുന്നു. ജസ്ലയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ യു ട്യൂബിലൂടെ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വാദപ്രതിവാദമാണ് നടക്കുന്നത്. മുസ്ലിം സമുദായത്തില്‍പ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞ് ജസ്ലക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയാണ്.
സ്ത്രീകള്‍ വീടിനുള്ളില്‍ മാത്രം കഴിയേണ്ടവരണെന്നും ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും അവിഹിതബന്ധമുള്ളവരാണെന്നുമുള്ള മുജാഹിദ് ബാലുശ്ശേരിയുടെ പരാമര്‍ശത്തിനെതിരെയാണ് ജസ്ലയുടെ പോസ്റ്റ്. ക്ഷേത്രത്തിന് പണം നല്‍കുന്നത് വേശ്യാലയത്തിന് നല്‍കുന്നതിന് തുല്യമാണെന്നും അത്തരക്കാര്‍ നരകത്തില്‍ എത്തുമെന്നുമുള്ള മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം വന്‍ വിവാദമായിരുന്നു. കടുത്ത മതതീവ്രവാദം പ്രചരിപ്പിക്കുന്ന ഇയാള്‍ക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകളും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: