പാരിസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ കത്തിയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാരിസിലെ ഒപെറയില്‍ ഭക്ഷണശാലകള്‍ക്കു പേരുകേട്ട തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. ആക്രമണത്തിൽ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
വഴിയാത്രക്കാരെ ലക്ഷ്യമിട്ട് അക്രമി കത്തിവീശുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പതറിയ ജനങ്ങള്‍ പരിസരത്തുള്ള കഫേകളിലും റസ്റ്ററന്റുകളിലും ഒളിച്ചു. ഇതോടെ അക്രമി ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ചെറുത്തു.
സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 245 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: