ബീജിങ്: എത്രയെല്ലാം മാറിയാലും കമ്യൂണിസ്റ്റുകള്‍ ധാര്‍ഷ്ട്യവും ശത്രുതയും ഉപേക്ഷിക്കില്ല, അത് ചൈനയിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെ അവര്‍ ഉണ്ടെങ്കിലും. എട്ടുവര്‍ഷം മുമ്പ്, 2010 -ല്‍, ല്യൂ ജീയാവോബോയ്ക്ക് സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കപ്പെട്ടു. ചൈനയ്ക്ക് ശത്രുരാജ്യം പ്രഖ്യാപിച്ച നൊബേല്‍ സമ്മാനം ല്യൂ സ്വീകരിച്ചത് പിടിച്ചില്ല. ചൈന ല്യൂവിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. അര്‍ബുദം ബാധിച്ച ല്യൂ കഴിഞ്ഞ വര്‍ഷം ‘ജയിയില്‍’ മരിച്ചു. ഭാര്യ ല്യൂ ജിയായെയും ചൈന അപ്രഖ്യാപിത വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
പാര്‍ട്ടി, രാജ്യ താല്പര്യങ്ങളില്നിന്ന് വ്യതിചലിച്ചുവെന്ന കുറ്റം ആരോപിച്ച് ല്യൂ ജിയാവോബെയെ ചൈന 11 വര്‍ഷത്തേക്ക് തടവുവിധിച്ച് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
വീട്ടുതടങ്കലില്‍ കഴിയുന്ന ല്യൂ ജിയായെ കാണാന്‍ ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളിലെ ഏതാനും നയതന്ത്രജ്ഞര്‍ ശ്രമിച്ചെങ്കിലും ചൈന അനുമതി നിഷേധിച്ചു. ല്യൂ ജിയാ വിഷാദ രോഗത്തിനും മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും മരുന്നുകഴിക്കുകയും ആരോഗ്യം ഏറെ മോശമാവുകയും ചെയ്തിരിക്കുന്ന സ്ഥിതിയിലാണ് നയതന്ത്രജ്ഞര്‍ കാണാന്‍ ശ്രമിച്ചത്. ഇവരെ ഗാര്‍ഡുമാര്‍ തിരിച്ചയച്ചു.
അമേരിക്കയും യുറോപ്യന്‍ യൂണിയനും ചൈനാ പ്രസിഡന്റ് സീ ജിങ്പിങ്ങിനോട് ല്യൂ ജിയായെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് ചികിത്സാര്‍ത്ഥം വിദേശത്ത് പോകാന്‍ അനുമതി നല്‍കാനും അഭ്യര്‍ത്ഥിച്ചു.
പക്ഷേ, രാജ്യതാല്പര്യവും പാര്‍ട്ടി താല്പര്യവും ലംഘിച്ചയാളെയും ഭാര്യയേയും കുറ്റക്കാരായാണ് ചൈന കാണുന്നത്. ഒരിക്കല്‍ രൂപപ്പെട്ട ശത്രുത ഏതു സാഹചര്യത്തിലും മാറ്റാന്‍ തയ്യാറല്ലെന്നാണ് കമ്യൂണിസ്റ്റുകള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: