സൈന്യത്തോടുള്ള വെല്ലുവിളിയെന്ന തരത്തില്‍ മുഖംമൂടി പോലും ധരിക്കാതെയുള്ള തങ്ങളുടെ ചിത്രമായിരുന്നു ബുര്ഹാന്വാനിയും അനുയായികളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചത്. ഒരുവിധത്തില്‍ അതൊരു വെല്ലുവിളിയായിരുന്നു. തങ്ങള്‍ ആരെയും ഭയക്കുന്നില്ല, എന്ന ഒരുതരം ധാര്‍ഷ്ട്യം. എന്നാല്‍ കറച്ചെങ്കിലും യുവാക്കള്‍ ധീരതയുടെ പ്രഖ്യാപനമെന്ന് ഈ പ്രവര്‍ത്തിയെ തെറ്റിദ്ധരിച്ചിരിക്കാനും ഇടയുണ്ട്. ഇവരെക്കണ്ട് കുറച്ചുപേരെങ്കിലും തിന്മയ്ക്കുവേണ്ടി ആയുധമെടുക്കാന്‍ തയ്യാറായിരുന്നിരിക്കാം. ഇങ്ങനെയൊരപകടം മുന്നില്‍ കണ്ടാവണം സൈന്യം ഉറച്ച തീരുമാനമെടുത്തത്; ചിത്രത്തിലുള്ള ഒരാള്‍ പോലും രക്ഷപെട്ടുകൂടാ എന്ന്. തെരുവില്‍ ആയുധവുമായി ഇറങ്ങിയാല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന് കരുതുന്ന, തീവ്രവാദം ധീരന്മാരുടെ പോരാട്ടമാണെന്ന മിഥ്യാധാരണയില്‍ ജീവിക്കുന്ന യുവാക്കള്‍ക്കുള്ള സൈന്യത്തിന്റെ താക്കീതായാണ് ചിത്രത്തിലെ പതിനൊന്നാമത്തെയും അവസാനത്തെയും ഭീകരനെയും കഴിഞ്ഞ ദിവസം വകവരുത്തിയത്. രാജ്യത്തെ യുവതലമുറയോടുള്ള ഇന്ത്യന്‍ സേനയുടെ കരുതലിനെ എത്ര പ്രശംസിച്ചാലും മതിവരില്ല.
സോമന്‍നായര്‍, ചിറയന്‍കീഴ്
ആള്‍ക്കൂട്ടത്തിന്റെ ഫാസിസം
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും യാതൊരു പ്രാധാന്യവും നല്‍കാത്ത സമൂഹമായി മലയാൡമാറുന്നു. ജനാധിപത്യമെന്നത് ആള്‍ക്കൂട്ടത്തിന്റെ ഫാസിസമായി മാറുന്നു.
യേശുദാസും ജയരാജും അവാര്‍ഡ് വാങ്ങരുതായിരുന്നു എന്നാണ് സംവിധായകന് കമലിന്റെ അഭിപ്രായം. ആ അഭിപ്രായം ലിജോ ജോസ് പെല്ലിശ്ശേരിയും സിബി മലയിലും ഒക്കെ ഏറ്റെടുത്ത രീതിയും ശരിയായില്ല. യേശുദാസിന്റെ ആഗ്രഹവും തീരുമാനവും നിശ്ചയിക്കേണ്ടത് അദ്ദേഹമാണ്. രാഷ്ട്രപതി അവാര്‍ഡ് നല്‍കില്ല എന്നറിഞ്ഞാണല്ലോ ഫഹദിനും പാര്‍വതിക്കുമൊക്കെ നിരാശയും വേദനയുമായത്. രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് കിട്ടും എന്നറിഞ്ഞ യേശുദാസ് മറ്റുള്ളവര്‍ക്ക് വേണ്ടി ആ സൗഭാഗ്യം ഉപേക്ഷിച്ച് അവരേക്കാള്‍ കൂടുതല്‍ വേദനയും നിരാശയും അനുഭവിക്കണം എന്ന് ആവശ്യപ്പെടുന്നത് മനുഷ്യത്വമില്ലായ്മയല്ലേ? അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് വാങ്ങാന്‍ കഴിയാത്തവരോട് അനുഭാവം പ്രകടിപ്പിക്കുകയും തനിക്കുകിട്ടിയ അവാര്‍ഡ് സ്വീകരിക്കുകയും ചെയ്ത യേശുദാസിന്റേതാണ് പക്വതനിറഞ്ഞ സമീപനം. അവാര്‍ഡ് വാങ്ങിയവര്‍ കലാകാരന്റെ അന്തസ്സ് നഷ്ടപ്പെടുത്തി എന്നാണ് വാദം. ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയ രണ്ട് കലാകാരന്മാരെ യൂദാസ്, തൊഴുത്തില്‍കുത്തികള്‍ എന്നൊക്കെ വളരെ വലിയ സംവിധായകര്‍ വിളിച്ചപ്പോള്‍ കലാകാരന്റെ അന്തസ്സ് ഉയര്‍ന്നോ? ഒരുപാട് പേര് ഒരുമിച്ച് നിന്ന് ഒരേ അഭിപ്രായം (ആക്ഷേപം) അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യമല്ല ഭൂരിപക്ഷത്തിന്റെ ഫാസിസമാണ്.
പ്രമോദ്, പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: