എടപ്പാള്‍: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം പുറംലോകത്തെ അറിയിച്ച എടപ്പാളിലെ തീയറ്റര്‍ ഉടമക്കെതിരെ പോലീസ് പ്രതികാര നടപടിക്ക് ശ്രമിക്കുന്നതായി ആരോപണം.
ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയെന്നും പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് കേസെടുക്കാന്‍ നീക്കം നടക്കുന്നത്. എടപ്പാളിലെ തീയറ്ററില്‍ ഏപ്രില്‍ 18ന് ആണ് സംഭവം നടന്നത്. തീയറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയറ്റര്‍ ഉടമ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. ചൈല്ഡ്ലൈന് ദൃശ്യം പരിശോധിച്ചതിന് ശേഷം ഏപ്രില്‍ 26ന് തന്നെ ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ മൂന്നാഴ്ചയോളം പോലീസ് ഇക്കാര്യം മൂടിവെച്ചു. സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് കേസെടുത്തതും പ്രതിയെ പിടികൂടിയതും. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്ഐ കെ.ജെ. ബേബിയെ അന്വേഷണ വിധേയമായി തൃശ്ശൂര്‍ റേഞ്ച് ഐജി എം.കെ. അജിത്കുമാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: