കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ബി ഗ്രൂപ്പ് മത്സരങ്ങളില്‍ ഗോകുലം എഫ്സിക്കും ക്വാര്‍ട്സ് എഫ്സിക്കും ജയം. ഗോകുലം എഫ്സി, ആതിഥേയരായ സെന്‍ട്രല്‍ എക്സൈസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചപ്പോള് ക്വാര്‍ട്സ് എഫ്സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് എസ്ബിഐ കേരളയെ തോല്പിച്ചു.
ശനിയാഴ്ച്ച വൈകിട്ട് കനത്ത മഴ കാരണം പകുതിക്ക് അവസാനിപ്പിക്കേണ്ടി വന്ന ഗോകുലം-സെന്‍ട്രല്‍ എക്സൈസ് മത്സരം ഇന്നലെ രാവിലെ പത്തിന് പുനരാരംഭിക്കുകയായിരുന്നു.
ഗോകുലത്തിനായി ബ്രയാന്‍ ഉമ്നോയ് ഇരട്ട ഗോളുകള്‍ നേടി. കളിയുടെ 59ാം മിനുറ്റിലും 70ാം മിനുറ്റിലുമായിരുന്നു ഉഗാണ്ടന്‍ താരത്തിന്റെ ഗോള്‍ നേട്ടം. ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ലാല്റമന് മാവിയ ഗോകുലത്തിന്റെ പട്ടിക പൂര്‍ത്തിയാക്കി. 86ാം മിനുറ്റില്‍ മുനീറാണ് സെന്‍ട്രല്‍ എക്സൈസിന്റെ ആശ്വാസ ഗോള്‍ നേടിയത്.
വൈകിട്ട് നടന്ന രണ്ടാം മത്സരത്തില്‍ ഇമ്മാനുവല്‍ ഐദുവിന്റെ ഇരട്ട ഗോള്‍ (50, 73) മികവിലായിരുന്നു ക്വാര്‍ട്സ് എഫ്.സിയുടെ വിജയം. 33ാം മിനുറ്റില്‍ ബെഞ്ചമിനാണ് ക്വാര്‍ട്സിന്റെ അക്കൗണ്ട് തുറന്നത്. ഷീസന് (72), സജിത് പൗലോസ് (74) എന്നിവരിലൂടെ എസ്ബിഐ മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
ആറു മത്സരങ്ങളില്‍ നിന്ന് അഞ്ചാം ജയത്തോടെ 15 പോയിന്റുമായി ഗോകുലം ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിന് സിമന്റ് പാകി. അഞ്ചു മത്സരങ്ങളില്‍ നിന്ന് നാലു ജയത്തോടെ 12 പോയിന്റുള്ള ക്വാര്‍ട്സ് എഫ്.സിയാണ് രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: