കോഴിക്കോട്: കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേനത്തിലെ റിപ്പോര്‍ട്ടില്‍ മാധ്യമങ്ങള്‍ക്ക് രൂക്ഷവിമര്‍ശനം. രക്തസാക്ഷി അനുസ്മരണ വിവാദങ്ങള്‍ സൃഷ്ടിച്ചത് മാധ്യമങ്ങളെന്ന് സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. അനുസ്മരണങ്ങളെ ചിലര്‍ സംഘടനാ വിരുദ്ധ ശക്തികള്‍ക്ക് ഒറ്റുകൊടുത്ത് കുത്സിത മാര്‍ഗങ്ങളിലൂടെ സംഘടനയെ ഇല്ലാതാക്കാന്‍ കൂട്ടുനില്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വ്വീസ് കാലയളവിലെ പ്രവൃത്തിയുടെ ഫലമായി ജനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും വിരമിച്ച ശേഷം ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശനം ഉന്നയിക്കുന്ന ഉദ്യോഗസ്ഥരും സംഘടനയെ തകര്‍ക്കാന്‍ കൂട്ടുനില്കുന്നെന്നും വിമര്‍ശനമുണ്ട്. സോളാര്‍ കമ്മീഷന് റിപ്പോട്ടില്‍ പോലീസ് അസോസിയേഷന് നേതാക്കളുടെ പേര് വന്നത് നാണക്കേടുണ്ടാക്കി. കത്വ സംഭവത്തില്‍ പോലീസുകാര്‍ ഉണ്ടായത് രാജ്യത്തിന് അപമാനമായെന്നും രക്ഷകന് തന്നെ ശിക്ഷകനാവുന്ന നീചമായ കാഴ്ചയെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ വാരാപ്പുഴ കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.വര്‍ഗ്ഗീയ വേര്‍തിരിവ് ഉണ്ടാക്കാന്‍ സേനയ്ക്കുള്ളില്‍ നിന്നു തന്നെ ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഗ്ഗീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ശ്രമം നടക്കുന്നുണ്ട്. ചില മാധ്യമങ്ങള്‍ക്ക് ദുരുദ്ദേശ്യപരമായി സേനയ്ക്കുള്ളിലെ ചിലര്‍ വാര്‍ത്തകള്‍ നല്കുന്നു.
ഇന്റലിജന്‍സിനും വിമര്‍ശനം
പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ ചുവപ്പ് രാഷ്ട്രീയം കലരുന്നുവെന്ന് റിപ്പോര്‍ട്ടു നല്കിയ സംസ്ഥാന ഇന്റലിജന്‍സിനെതിരെ അസോസിയേഷന് സമ്മേളനത്തില്‍ പ്രമേയം. മത, വര്‍ഗ്ഗീയ തീവ്രവാദ, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം പരിഷ്കരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. കേന്ദ്ര മാതൃകയില്‍ പ്രവര്‍ത്തന ശൈലി മാറ്റുന്നതിനുള്ള നടപടി എടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: