തിരുവനന്തപുരം: കേരളാപോലീസിന്റെ പ്രവര്‍ത്തനത്തില്‍ മനം മടുത്ത് യുവ ഐപിഎസ് ഓഫീസര്‍മാര്‍. പോലീസിന്റ നിലവിലെ ചീത്തപ്പേര് മാറ്റിയെടുക്കാന്‍ ശ്രമിച്ചാല്‍ തങ്ങളും മോശക്കാരാകുമെന്ന നിഗമനത്തില്‍ ഡപ്യൂട്ടേഷന് നേടി കേരളം വിടാനുള്ള നീക്കത്തിലാണ് മിക്ക യുവ ഐപിഎസുകാരും.
പോലീസിന്റെ നിയന്ത്രണം ഡിജിപിയില്‍ നിന്ന് നഷ്ടമായെന്ന കണക്കുകൂട്ടലിലാണ് ഇവര്‍. ക്രമസമാധാനം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ തകരുന്നു. ഇതില്‍ ഒരു ഭാഗത്ത് സേനയില്‍ ഉള്ളവര്‍ തന്നെ പ്രതികളാകുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സിപിഎം പോലീസിനെ കൂച്ചു വിലങ്ങിട്ടിരിക്കുന്നു. പോലീസിന്റെ നിയന്ത്രണം അനൗദ്യോഗിക ഡിജിപിയെന്നു വിശേഷിപ്പിക്കാവുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി.ജയരാജന്റെ കൈയിലും. തങ്ങളുടെ ആവലാതി കേള്‍ക്കാന്‍ പോലീസ് തലപ്പത്ത് ആരുമില്ല. പരാതിപ്പെടണമെങ്കില്‍ സെക്രട്ടേറിയറ്റില്‍ പോകണം. അതിന് അനുമതിയും ഇല്ല.
പോലീസ് ഉപേദശകനായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ഉള്ളതിനാല്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും സേനയില്‍ കാര്യമായ റോളില്ല. സെക്രട്ടേറിയറ്റില്‍ നിന്ന് പറയുന്നതനുസരിക്കുക എന്നത് മാത്രം. തന്നെക്കാള്‍ മുതിര്‍ന്ന രണ്ടുപേരിരിക്കെ, ക്രമസമാധാന ചുമതലയുള്ള ഡിജിപി ആക്കിയതിനാല്‍ കഴുയുന്നത്ര കാലം തുടരുക എന്ന നിലപാടിലാണ് ബെഹ്റ.
സംസ്ഥാനത്തെ ക്രമസമാധന നില കൂടുതല്‍ വഷളായതോടെ രമണ്‍ശ്രീവാസ്തവയുടെ നിര്‍ദ്ദേശാനുസരണം മാറ്റി നിര്‍ത്തിയിരുന്ന യുവ ഐപിഎസുകാരെ വീണ്ടും ജില്ലാ തലത്തിലെ ക്രമസമാധാനചുമതലയില്‍ കൊണ്ടുവന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പോലീസ് ഭരണത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന വിലയിരുത്തിലിലാണ് ഇക്കൂട്ടര്‍. ഇത്തരത്തില്‍ ഇനി സംസ്ഥാനത്ത് കഴിഞ്ഞു കൂടിയാല്‍ തങ്ങളുടെ ഭാവി അപകടത്തിലാകുമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍ ഡെപ്യൂട്ടേഷനിലേക്ക് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: