ന്യൂദല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബോംബുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന് അറസ്റ്റില്‍. പൂനെ സ്വദേശിയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനുമായ കാര്‍ത്തിക് മാധവ് ഭട്ട് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ വ്യാജ ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിര്‍ത്തി വച്ചിരുന്നു.
മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ താക്കീത് ചെയ്തതില്‍ നിരാശനായതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന പേരില്‍ വ്യാജ ഭീഷണി സന്ദേശം അയച്ചത്. മേയ് രണ്ടിനായിരുന്നു സംഭവം.
രണ്ടു മണിക്കൂറോളം നീണ്ടു നിന്ന തിരിച്ചിലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും തന്നെ കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇന്‍ഡിഗോ ജീവനക്കാരനാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമായി.
ഇന്‍ഡിഗോ എയര്‍ലൈനില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറാണ് കാര്‍ത്തിക്. ജോലിയില്‍ മോശം പ്രകടനം കാഴ്ചവച്ച ഇയാളോട് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: