ന്യൂദല്‍ഹി: കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഹാര കരട് നിര്‍ദ്ദേശം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ മുന്‍ വിധിക്ക് അനുസൃതമാണോ പരിഹാര നിര്‍ദ്ദേശമെന്ന് പരിശോധിച്ച് മെയ് 16ന് തീരുമാനം അറിയിക്കുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് അറിയിച്ചു.
മെയ് എട്ടിന് കേന്ദ ജലവിഭവ വകുപ്പ് സെക്രട്ടറിയോട് മെയ് 14ന് മുമ്പ് കാവേരി നദീജല വിതരണ വിഷയത്തില്‍ പദ്ധതിയുമായി കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് പദ്ധതി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കഷ്ടിച്ച് കോടതിയലക്ഷ്യത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
മാര്‍ച്ച് 29 ന് മുമ്പ് പദ്ധതിയുടെ കരട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. പിന്നീട് അതിന് മെയ് മൂന്നുവരെ സമയം ചോദിച്ചു. ഒടുവില്‍ നീട്ടിക്കിട്ടിയ സമയത്തിനുള്ളില്‍ സമര്‍പ്പിച്ചുവെന്ന് കോടതി പറഞ്ഞു. മെയ് മൂന്നിന്, കര്‍ണാടക തെരഞ്ഞെടുപ്പുമൂലം പ്രധാനമന്ത്രിയും മറ്റും തിരക്കിലായതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് ജലവകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: