ഗുര്‍ഗാവ്: അത്താഴംപാകം ചെയ്യുന്നതിനെ ചൊല്ലി ചേട്ടനും അനുജനും തമ്മിലുണ്ടായ തര്‍ക്കം കലാശിച്ചത് ചേട്ടന്റെ മരണത്തില്‍. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ വെല്ഡര്മാരാണ് യുപി സ്വദേശികളായ ജയ്സിങ്ങും ബല്‍വന്ത് സിങ്ങും. സരസ്വതി എന്‍ക്ലേവിലെ വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. നിസാര കാര്യങ്ങള്‍ക്കു പോലും കലഹിക്കുന്നത് ഇവര്‍ക്കിടയില്‍ പതിവത്രേ.
സംഭവം നടന്ന ദിവസം തര്‍ക്കമുണ്ടായത് ഭക്ഷണം ആരു പാകം ചെയ്യണം എന്നതിനെ ചൊല്ലിയായിരുന്നു. വാദപ്രതിവാദം മൂത്ത് ചേട്ടന് ജയ് , അനുജന്റെ മുഖത്തടിച്ചു. കലിപൂണ്ട ബല്‍വന്ത് ചേട്ടനെ വടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പിന്നീട് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ബഹളം കേട്ടെത്തിയ അയക്കാര് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ജയ്സിങ്ങിനെയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഭവസ്ഥലത്തു വച്ചു തന്നെ ബല്‍വന്തിനെ അറസ്റ്റ് ചെയ്തു. ഭക്ഷണമുണ്ടാക്കാന്‍ എത്ര നിര്‍ബന്ധിച്ചാലും ജയ് ചെവിക്കൊള്ളാറില്ലെന്നാണ് ബല്‍വന്തിന്റെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: