ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന ആലപ്പുഴ ബീച്ചില്‍ സുരക്ഷാ സൗകര്യങ്ങള്‍ അപര്യാപ്തം. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വിശാലമായ ബീച്ചാണിത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ അയല്‍ജില്ലകളില്‍ നിന്നും, കേരളത്തിന് പുറത്ത് നിന്നും വരെ സഞ്ചാരികള്‍ ഇവിടെയെത്തുന്നു. സ്കൂള്‍ അവധിക്കാലമായതിനാല്‍ തിരക്കേറെയാണ്. കേവലം നാമമാത്രമായ ലൈഫ് ഗാര്‍ഡുകളാണ് ഇവിടെയുള്ളത്. അവരുടെ നിര്‍ദ്ദേശമാകട്ടെ കടലില്‍ നീന്താനിറങ്ങുന്നവര്‍ ചെവിക്കൊള്ളാറില്ല, കൂടാതെ ദൈര്‍ഘ്യമേറിയ തീരത്ത് കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കാനും അധികാരികള്‍ തയ്യാറാകുന്നില്ല. പോലീസിന്റെ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. മയക്കുമരുന്ന് മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവും രൂക്ഷമാണ്. കുട്ടികളും സ്ത്രീകളും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. ബീച്ചും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു. ഇവിടെയെത്തുന്ന സഞ്ചാരികളും ഇതിന് ഉത്തരവാദികളാണ്. ജനങ്ങളുടെ പ്രധാന ഉല്ലാസ കേന്ദ്രമായ ഇവിടം സംരക്ഷിക്കാനും, സുരക്ഷ ഉറപ്പ് വരുത്താനും സര്‍ക്കാരിനും, ജനപ്രതിനിധികള്‍ക്കും ബാദ്ധ്യതയുണ്ട്.
കെ. സി. മനോഹരന്, പുന്നപ്ര, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: