കൊല്‍ക്കത്ത : ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊലവിളി. സംഘര്‍ഷത്തിലും മറ്റുമായി 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകരും പെടുന്നു. അക്രമങ്ങളെത്തുടര്ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് വിശദമായി റിപ്പോര്‍ട്ട് തേടി. അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപിയും സിപിഎമ്മും ആ രോപിച്ചു. സിപിഎമ്മിന്റെ രണ്ടു പ്രവര്‍ത്തകരെ തൃണമൂലുകാര്‍ തീവെച്ചു കൊല്ലുകയായിരുന്നു.
സൗത്ത് 24 പര്‍ഗാന, സാധന്പൂര്, ബില്ക്കനട,മുഷിദാബാദ്, കൂച്ച് ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വന്‍തോതില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. കത്തിക്കുത്തിലും വെടിവയ്പ്പിലുമാണ് കൂടുതല്‍ പേരും മരിച്ചത്. സാധന്പൂരില് ബോംബ് പൊട്ടി 20 പേര്‍ക്ക് പരിക്കേറ്റു. പലയിടങ്ങളിലും ബൂത്ത് പിടിച്ചെടുക്കലും നടന്നു. ഭാനഗറില് മാധ്യമപ്രവര്‍ത്തകരുടെ വാഹനം കത്തിച്ചു. ബാലറ്റ് പേപ്പറുകള്‍ പെട്ടിയോടെ കത്തിക്കുകയും ബൂത്ത് കൈയേറി പെട്ടി പൊട്ടിച്ച് ബാലറ്റുകള്‍ വാരിവിതറുകയും ചെയ്ത സംഭവങ്ങളുമുണ്ടായി. സോണഡാങ്കിയില് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി തോട്ടിലൊഴുക്കി. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി സംഘം ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠിയെ സന്ദര്‍ശിച്ച് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: