മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മൂന്ന് എയ്റോ ബ്രിഡ്ജുകള്‍ കൂടി എത്തുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നുറപ്പായ സാഹചര്യത്തിലാണ് മൂന്ന് എയ്റോ ബ്രിഡ്ജുകള്‍ കൂടി ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ വിമാനത്താവളത്തില്‍ ആറ് എയ്റോ ബ്രിഡ്ജുകള്‍ മാത്രമേ സ്ഥാപിക്കാന്‍ കഴിയൂ. മൂന്ന് എയ്റോ ബ്രിഡ്ജുകള്‍ വിമാനത്താവളത്തില്‍ മാസങ്ങള്‍ക്കു മുമ്പ് എത്തിച്ചിരുന്നു. ആദ്യം കൊച്ചിയിലും പിന്നീട് അഴീക്കല്‍ തുറമുഖത്തുമെത്തിച്ച് റോഡുമാര്‍ഗ്ഗമാണ് കൊണ്ടുവന്നത്. അഴീക്കല്‍ തുറമുഖം വഴി വലിയ യന്ത്ര സാമഗ്രികള്‍ എത്തിക്കുന്നത് പ്രയാസമാണെന്ന കാരണത്താല്‍ എയ്റോ ബ്രിഡ്ജുകള്‍ ചെന്നൈ തുറമുഖത്താണുള്ളത്. ഉടന്‍ തന്നെ കണ്ണൂരില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയാല്‍ അധികൃതര്‍. ഇതിനു പുറമെ വിമാനത്താവളത്തില്‍ ഐഎല്‍എസ് സിസ്റ്റം ഘടിപ്പിക്കുന്ന ജോലി ഇന്നലെ തുടങ്ങി. ഇതിനായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള വിദഗ്ധ സംഘം കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഐഎല്‍എസ് സിസ്റ്റം കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഇവിടെ എത്തിച്ചിട്ടുണ്ട്. ഐഎല്‍എസ് സജ്ജമാക്കുന്ന പണി 18 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. വിമാനങ്ങളുടെ ടേക്ക് ഓഫും, ലാന്‍ഡിംഗും പൂര്‍ണ്ണമായും സുരക്ഷിതമാക്കാനുള്ള സംവിധാനമാണ് ഐഎല്‍എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: