തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. സോളാര്‍ കമ്മീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും അതിനാല്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമപരമല്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കമ്മീഷനെ നിയോഗിച്ചതെന്നും പൊതുപ്രാധാന്യമുള്ള വിഷയമായതിനാല്‍ കമ്മീഷന് രൂപം നല്‍കാനാണ് അന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
കമ്മീഷന്റെ നടപടികളോട് പൂര്‍ണമായും സഹകരിച്ച ശേഷം ഇപ്പോള്‍ കമ്മീഷന് രൂപവത്ക്കരണത്തെ ചോദ്യം ചെയ്യുന്നത് നിലനില്‍ക്കില്ല. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സരിതയുടെ കത്തിനെമാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: