ന്യൂദല്‍ഹി: കര്‍ണാടക തോല്‍വിയെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനും കടുത്ത ബിജെപിരാഷ്ട്രീയ വിരുദ്ധനുമായ രാമചന്ദ്ര ഗുഹ ട്വിറ്റില്‍ എഴുതിയത് ശ്രദ്ധേയമായി. രാഹുല്‍ ഗാന്ധി ഉയരുന്നു, മോദി തളരുന്നുവെന്നും ഗുഹ അടുത്തിടെ എഴുതിയിരുന്നു. (കര്‍ണാടകത്തില്‍ ഗൗരി ലങ്കേഷിനെ വധിച്ചത് സംഘപരിവാറാണെന്ന് എഴുതിയതിന് കേസ് നേരിടുന്നയാളാണ് ഗുഹ).
ഗുഹട്വിറ്ററില് എഴുതി: ”കര്‍ണാടകത്തില്‍ മുഖ്യമന്ത്രിക്ക് നാണക്കേടാണ്. പക്ഷേ, കോണ്‍ഗ്രസ് അധ്യക്ഷനും വലിയ തിരിച്ചടിയാണ്. എന്നാല്‍, വോട്ടര്‍മാര്‍ സിദ്ധരാമയ്യയെ തൂത്ത് പുറത്തെറിഞ്ഞതുപോലെ, രാഹുല്‍ ഗാന്ധിക്കെതിരേ ഒരു ചേദ്യമെങ്കിലും ചോദിക്കാന്‍ ഏതെങ്കിലും കോണ്ഗ്രസുകാരന് തയ്യാറാകുമോ?”
രാമചന്ദ്ര ഗുഹ മാത്രമല്ല, ഏത് രാഷ്ട്രീയ വായനക്കാരും ചോദിക്കാനാഗ്രഹിക്കുന്നത് ഇതായിരിക്കും. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്കാന് നില്ക്കുന്ന കോണ്‍ഗ്രസ് സോണിയയുടെ അധ്യക്ഷതയില്‍, രാഹുലിന്റെ ഉപാധ്യക്ഷതയില് തെരഞ്ഞെടുപ്പ് നേരിട്ടപ്പോഴാണ് പൊതു തെരഞ്ഞെടുപ്പില്‍ തോറ്റത്. ദല്‍ഹി, അരുണാചല്‍ പ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗോവ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, യുപി, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്, മണിപ്പൂര്‍, ഹരിയാന, ആന്ധ്ര, തെലങ്കാന, കേരളം എന്നീ 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു ഭരണം പോയത്.
രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായ ശേഷമാണ് ഗുജറാത്ത്, ഹിമാചല്‍, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, ഇപ്പോള്‍ കര്‍ണാടക എന്നീ ആറു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: