ഇരിട്ടി: ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനുള്ള സംയുക്ത സര്‍വേ മൂന്നാം ദിവസത്തിലേക്ക്. കെഎസ്ടിപിയുടെ നേതൃത്വത്തിലുള്ള തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനായി റവന്യു വകുപ്പിന്റെയും കെഎസ്ടിപിയുടെയും നേതൃത്വത്തില്‍ സംയുക്ത സര്‍വെ നടക്കുന്നത്. രണ്ടാം ദിനത്തില്‍ പഴയപാലം ജംഗ്ഷന് മുതല്‍ മേലെ സ്റ്റാന്റ് വരെയുള്ള പരിശോധന പൂര്‍ത്തിയാക്കി. മൂന്നു ദിവസം ലക്ഷ്യമിട്ടാണ് റവന്യു വകുപ്പ് സര്‍വെ ആസൂത്രണം ചെയ്തതെങ്കിലും വിശദമായ പരിശോധന വേണ്ടതിനാല്‍ സമയം കൂടുതല്‍ എടുക്കുമെന്നാണ് കരുതുന്നത്. കണ്ടെത്തിയ വിവരങ്ങള്‍വച്ച് ഇന്ന് കമ്പ്യൂട്ടറില്‍ രേഖാ ചിത്രം തയ്യാറാക്കും. നാളെ കയ്യേറ്റം എവിടെ വരെയുണ്ടെന്ന് വ്യക്തമാക്കി അടയാളപ്പെടുത്തും. ജില്ലാ ഹെഡ്സര്വെയര് മുഹമ്മദ് ഷെരീഫീന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പിന്റെയും കെഎസ്ടിപിയുടെയും 15 അംഗ സംഘമാണ് സര്‍വെ നടത്തുന്നത്. കയ്യേറ്റം കണ്ടെത്തി പൊളിച്ച ശേഷം മാത്രമെ നഗരത്തിലെ റോഡ് വികസനം നടത്താനാവൂ. നഗരത്തിന് ഇരുവശവും റോഡ് നിര്‍മാണം പൂര്‍ത്തീകരണഘട്ടത്തില്‍ എത്തിയിട്ടും ഇരിട്ടി ടൗണില്‍ നിര്‍മാണ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: