ന്യൂദല്‍ഹി: കര്‍ണാടകത്തിലെ ബിജെപിയും അതുല്യവും അസാധാരണവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടത്തിലെ വിജയത്തില്‍ മോദമുണ്ട്; അതേ സമയം വാരാണസിയിലെ ദുരന്തത്തില്‍ ഖേദവുമുണ്ട്, ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തില്‍ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
കര്‍ണാടത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. അവര്‍ ആഗ്രഹിച്ച സംസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഒരു അവസരവും പാഴാക്കില്ലെന്ന് ഉറപ്പുനല്‍കുന്നു.
ചിലപാര്‍ട്ടികള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നു. അത് സംഭവിക്കാന്‍ അനുവദിക്കില്ല.
ഞാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നു. അവര്‍ തെരഞ്ഞെടുപ്പില്‍ കഠിന പരിശ്രമം നടത്തി. നമ്മുടെ േദശീയ അധ്യക്ഷന്‍ അക്ഷീണം അധ്വാനിച്ചു. ഒരു മാതൃകാ പ്രവര്ത്തകന് എങ്ങനെയാവണമെന്നതിന് മറ്റാരേയും നോക്കണ്ടതില്ല, ദേശീയാധ്യക്ഷനെ മാതൃകയാക്കിയാല്‍ മതി.
ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് മോദി ഇങ്ങനെ പറഞ്ഞു,” അത് മറ്റൊന്നുമല്ല ജനാധിപത്യത്തിന്റെ കൊലപാതകമാണ്. നാമനിര്‍ദ്ദേശ പത്രിക കൊടുക്കും മുതല്‍ വോട്ടെടുപ്പു ദിവസംവരെ ജനങ്ങളെ വേട്ടയാടുകയായിരുന്നു.”
ആരു വിജയിച്ചു എന്നതല്ല കാര്യം. ജനാധിപത്യ മനസുള്ളവരെല്ലാം സമൂഹത്തിലെ ചങ്ങാതിമാരെല്ലാം ഒന്നിച്ചുനിന്ന് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. പക്ഷപാതപരമായി കാര്യങ്ങള്‍ കാണാന്‍ കഴിയില്ല.
കര്‍ണാടക ജനതയോട് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: അവരോടൊപ്പം, അവരുടെ വികസന യാത്രയ്ക്കൊപ്പം ഞങ്ങളുണ്ട്. കര്‍ണാടകത്തിന്റെ വികസനത്തിന് ഞങ്ങള്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: